Skip to content

മുംബൈ-വര്‍ളി സീലിങ്ക്

An aerial view of the Bandra-Worli Sea Link in Mumbai ഇതാ….മുംബൈ വര്‍ളി-സീ ലിങ്ക് ഇന്നു ഉദ്ഘാടനം ചെയ്യപ്പെടുകകയാണു. മഹാനഗരിയുടെ പേടിസ്വപ്നമായ ട്രാഫിക്  ബ്ലോക്ക് കുറയ്ക്കാനായി  ആസൂത്രണം ചെയ്യപ്പെട്ട ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതു. മുംബൈറ്റി ആകാക്ഷയോടെ കാത്തിരുന്ന  ആ  ദിവസം ഇതാ സമാഗതമായിരിയ്ക്കുന്നു. ഒരല്‍പ്പംഭേദഗതിയോടെ, ഇലക്ഷനില്‍ ഒരു കണ്ണുമായി വിചാരിച്ചതിലും 6 മാസം മുന്‍പെ തന്നെ.  യഥാര്‍ത്ഥ പ്ളാനിലെ 8 ലൈനുകള്‍ക്കു പകരം 4 ലൈനുകള്‍ മാത്രം. 2 കാരിയേജിനു പകരം ഒന്നു മാത്രം.കാത്തിരിപ്പു ഒന്നും രണ്ടും വര്‍ഷമായിരുന്നില്ല കേട്ടോ, നീണ്ട 10 വര്‍ഷം.ഡിസംബര്‍ 2004 ല്‍ ഇതിന്റെ പണി  കഴിയേണ്ടതായിരുന്നു. അതു പിന്നീട് ഡിസംബര്‍ 2007, ഡിസംബര്‍ 2008 എന്നിങ്ങനെ നീണ്ടു പോയി. ഇപ്പോളിതാ  ഏപ്രില്‍ 21നു പണി  അവസാനിച്ചു. ഇന്നു ചൊവ്വാഴ്ച്ച  ജൂണ്‍ 30 നു അര്‍ദ്ധ രാത്രിയ്ക്കു ഇതു പബ്ലിക്കിനായി തുറന്നു കൊടുക്കുകയാണു. കോണ്‍ഗ്രസ്സു പ്രസിഡന്റ് ശ്രീമതി സോണിയാഗാന്ധിയാണു ഉദ്ഘാടനം ചെയ്യുന്നതു. 750 കോടി രൂപ ചെലവു ചെയ്തു തയ്യാറാക്കപ്പെട്ട ഈ സീ ലിങ്കിന്റെ പത്യേകതകളും ഗുണവും എന്തൊക്കെയാണെന്നു പറയാം.

ടൈംസ്  ഓഫ് ഇന്ത്യ  ശേഖരിച്ചിരിയ്ക്കുന്ന ചില രസകരമായ ഡാറ്റകള്‍ നിങ്ങള്‍ക്കു പങ്കു വയ്ക്കാം.സീ ലിങ്കിന്റെ മൊത്തം നീളം 5.6 കിലോമീറ്ററാണു. കേബിളുകളാല്‍ സ്റ്റേ ചെയ്യപ്പെട്ടിരിയ്കുന്ന ഈ  പാലത്തിന്റെ നീളം 4.7കിലോ മീറ്റര്‍.(കുത്തബ് മിനാറിന്റെ നീളത്തിന്റെ 63 ഇരട്ടീ).തൂക്കം- 6.7 ലക്ഷം ടണ്‍(50,000 ആഫ്രിക്കന്‍ ആനകള്‍ക്കു തുല്യം). ഉപയോഗിച്ചിരിയ്ക്കുന്ന സ്റ്റീല്‍ കമ്പികളുടെ നീളം- 37,680 കിലോമീറ്റര്‍ (ഏകദേശം ഭൂമിയുടെ circumference നു തുല്യം) ഉപയോഗിയ്ക്കപ്പെട്ട കോണ്‍ക്രീറ്റ്- 2.3 ലക്ഷം ക്യുബിക് മീറ്റേര്‍സ്.  മെയിന്‍ ടവറിന്റെ ഉയരം- 43 നില. പൈല്‍ ക്യപ്സ്- 135  . ഇതിന്മേലാണു ബ്രിഡ്ജ് നിലകൊള്ളുന്നതു. അതില്‍  ഏറ്റവും വലുതിന്റെ   നീളം 55 മീറ്ററും വീതി 55 മീറ്ററും.(ഏതാണ്ടു ഒരു ഫുട്ബോള്‍ ഫീല്‍ഡിന്റെ പകുതി വരും)  ഏറ്റവും അധികം പണിക്കാര്‍- 4000 കൂലിക്കാരും 150 എഞിനീയര്‍മാരും ഒരേ സമയം. ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്ന സിമന്റ്-90,000 ടണ്‍ ഉണ്ടെങ്കില്‍ അഞ്ചു 10 നിലക്കെട്ടിടങ്ങള്‍ ഉണ്ടാക്കാനാവും.

The cost of illuminating the bridge would be Rs 9 crore.ഇത്രയൊക്കെ പറഞ്ഞതു ഈ സീ ലിങ്കിന്റെ ഒരു ഏകദേശരൂപം നിങ്ങള്‍ക്കു തരാനായാണു.ഇപ്പോള്‍  അതിന്റെ ഗാംഭീര്യം ഏതാണ്ടു നിങ്ങള്‍ക്കും മനസ്സിലായിക്കാണുമല്ലോ?തിങ്കളാഴ്ച്ച രാത്രി മുഴുവനും നയനാനന്ദകരമായ വിധത്തില്‍  ബ്രിഡ്ജും  കേബിളുകളും അലങ്കാരദീപങ്ങളും, ലേസര്‍ ഷോ, മ്യൂസിക് എന്നിവയാലും മുംബൈറ്റിയുടെ  ഹൃദയത്തിനെ കീഴടക്കി. ഇന്നു 3 മണിയ്ക്കൂ ബാന്ദ്ര  രംഗശ്രദ്ധതിയറ്ററിനരികെ  Mhada  ground ല്‍  നടത്തുന്ന പൊതു ചടങ്ങിനു ശേഷം സോണിയാഗാന്ധി  ടോള്‍ ബൂത് ഉദ്ഘാടനം ചെയ്തു ബ്രിഡ്ജില്‍ കയറി സവാരി നടത്തും. ജൂലൈ ഒന്നു മുതല്‍ അഞ്ചു വരെ എല്ലാവര്‍ക്കും ഫ്രീ ആയി സഞ്ചരിയ്ക്കാം. പിന്നീടു, കാര്‍ തുടങ്ങിയവയ്ക്കു 50 രൂപയും, മിനി ബസ് , മിനി ട്രക് എന്നിവയ്ക്കു 75 രൂപയും  ബസ് , ട്രക് എന്നിവയ്ക്കു 100 രൂപയുമാണു ടോള്‍. ഡെയ് ലി, മന്ത് ലി  പാസ്സുകള്‍ എടുക്കുന്നവര്‍ക്കു നിരക്കു കുറയും. കാഷ് ആയും, സ്വൈയ്പ് കാര്‍ഡു വഴിയും, എലെക്ട്രോണീക് മോഡ്  ആയും  വളരെ എളുപ്പത്തിള്‍ ടോള്‍ കൊടുക്കാം.സ്പീഡ് ലിമിറ്റ് 50 കിലോമീറ്റര്‍ ആണു.

w-b-sealinkഎന്താണീ സീ ലിങ്കു കൊണ്ടുള്ള പ്രയോജനം എന്നറിയേണ്ടേ?  ഐലണ്ടു സിറ്റിയും വെസ്റ്റേണ്‍ സബര്‍ബുമായി ബന്ധിപ്പിയ്ക്കുന്നതു ഇതു വരെ  മാഹിം കൊസ് വേ മാത്രമായിരുന്നു. ഇപ്പോള്‍ ബാന്ദ്ര-വര്‍ളി ലിങ്ക് കൂടി ആയപ്പോള്‍  അകലെ നിന്നും വരുന്ന വാഹനങ്ങള്‍ക്കു  ഈ വഴി വളരെ പ്രയോജനകരമാകും. ഇപ്പോള്‍  എടുക്കുന്ന 40 മിനിറ്റു ദൂരം വളരെ കുറയ്ക്കാം .4.7 കിലോമീറ്റര്‍ ബ്രിഡ്ജ് വെറും 6 മിനിറ്റില്‍ തരണം  ചെയ്തു വര്‍ളിയിലെത്താം. അപ്രോച്ചു റോഡുകളില്‍ തിരക്കൂണ്ടായിക്കൂടെന്നില്ല. എല്ലാം അല്പ ദിവസം കഴിഞ്ഞാലെ ശരിയായി അറിയാനൊക്കൂ. സാധാരണ ഒഫീസ് സമയങ്ങളില്‍ 7000-8000 കാറുകള്‍ ഈ റൂട്ടു ഉപയോഗിയ്ക്കുമെന്നാണു കണക്കുകൂട്ടല്‍.എന്തായാലും മഞ്ഞും മഴയും വെയിലും എല്ലാം മാറി മാറി വന്നു, വര്‍ഷണ്‍ഗ കടന്നു പോയ ശേഷം കിട്ടിയ ഈ സീ ലിങ്ക് എഞിനീറിഗ് രംഗത്തെ ഒരു അദ്ഭുതമായും ആധുനിക മുംബൈയുടെ മുഖമുദ്രയായും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിയ്ക്കാതിരിയ്ക്കില്ല, തീര്‍ച്ച.

Water Woes…..മുംബൈ ഒരു വേഴാമ്പല്‍

Water Woes…മുംബൈ ഒരു വേഴാമ്പല്‍

            കാത്തിരിപ്പാണിവിടെ, മഴയ്ക്കായി, ഒരു വേഴാമ്പലിനെപ്പോലെ. മുംബൈ മഹാനഗരി ഉരുകുകയാണു.  കുടിവെളളപ്രശ്നം രൂക്ഷമായിക്കൊണ്ടിരിയ്ക്കുന്നു.  മഴമേഘങ്ങള്‍ വന്നെത്തി നോക്കി പരിഹസിച്ചു ചിരിച്ചു ഓടിയകലുകയാണു. കാലാവസ്ഥ പ്രവചനക്കാര്‍ മുങ്കൂര്‍  ജാമ്യമെന്നപോലെ മഴ വൈകുമെന്ന പ്രവചനം നടത്തി സമാധാനത്തോടെയിരിയ്ക്കുന്നു.

           പൊതുവേ വേനല്‍  മുംബൈ നഗരത്തെ ഇത്രയെറെ വലയ്ക്കാറില്ല. വലിയൊരുഭാഗം ജനത വെക്കേഷനില്‍ നാട്ടില്‍ പോകുന്നതിനാല്‍  വെള്ളത്തിന്റെ കുറവും അറിയാറില്ല. ജൂണ്‍ ആദ്യം  പോയവരെല്ലാം തിരിച്ചെത്തുന്നതിനോടൊപ്പം തന്നെ മഴയും വന്നെത്തും. സ്കൂളില്‍  പോകാന്‍ തയ്യാറെടുക്കുന്ന കുട്ടികളുടെ ആവേശത്തോടെ കലപില കൂട്ടിക്കൊണ്ടു. ഇത്തവണ സ്കൂള്‍ തുറന്നതു തന്നെ ജൂണ്‍ 13നു, മഴയാണെങ്കിലോ ഇതുവരെ ഇങ്ങെത്തിയതുമില്ല. ജൂണ്‍  22 വരെ മഴ ഉണ്ടാകില്ലെന്നാണു പ്രവചനം. അവിടെയുമിവിടെയുമായി കൊതിപ്പിയ്ക്കാനായി ഒന്നു തൂളിപ്പോയിട്ടില്ലെന്നില്ല.

          പഴി ചാരുന്നതു പടിഞ്ഞാറന്‍  തീരപ്രദേശങ്ങളെ ഉഴുതു മറിച്ചു കടന്നുപോയ സയ് ക്ക്ലോണ്‍  ആയിലയെ ആണു.  അടുത്തു വന്നുകൊണ്ടിരുന്ന മഴമേഘങ്ങളെ ദൂരെയ്ക്കു നീക്കിയതു ആയിലയാണത്രേ!  ഇപ്പോള്‍  കേരളത്തിലും മഹാരാഷ്ട്രയുടെ തെക്കന്‍  പ്രാന്തപ്രദേശങ്ങളിലുമായി സ്ഥാനമുറപ്പിച്ചിട്ടുള്ള മഴ ഇങ്ങോട്ടെത്താന്‍ ഇനിയും ദിവസങ്ങള്‍  എടുക്കും ,തീര്‍ച്ച ! നല്ല മഴ കിട്ടിയില്ലെങ്കിലും ദുരിതം തന്നെ. ഇപ്പോള്‍ തന്നെ മഹാനഗരത്തിന്റെ പല ഭാഗങ്ങളിലും 10 ശതമാനം വാട്ടര്‍ കട്ട് ആണു. മുംബൈ നഗരിയ്ക്കു ജലം എത്തിയ്ക്കുന്ന ഭട്സ, മോദക് സാഗര്‍, തുള്‍സി, തന്‍സ, വിഹാര്‍, അപ്പര്‍ വൈതരണ എന്നീ 6 തടാകങ്ങളിലേയും ജലം വിതരണം ചെയ്യാവുന്നതിന്റെ  ഏറ്റവും താഴ്ന്ന ലെവലില്‍ എത്താറായിരിയ്ക്കുന്നു. ഇതു വലിയ ആശങ്കകള്‍ക്കു കാരണമായിത്തീരുന്നു. അടുത്ത വര്‍ഷം  സ്ഥിതി ഇതിലും രൂക്ഷമാവാനേ തരമുള്ളൂ. കാരണം യാതൊരു വിധ പ്ലാനും കൂടാതെയാണു മഹാനഗരിയിലെ ബില്ഡിംഗ് നിര്‍മ്മാണം നടന്നു കൊണ്ടിരിയ്ക്കുന്നതു. മുക്കിലും മൂലയിലും, കിട്ടുന്ന ഓരോ ചെറു തുണ്ടു ഭൂമിയിലും,  കെട്ടിടങ്ങള്‍  മുളച്ചുയരുന്നു. ചാളുകള്‍ നിര്‍മ്മാര്‍ജ്ജനം  ചെയ്യുന്നതിനായി നടത്തുന്ന റീഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളും ഇതിനു ആക്കം കൂട്ടുന്നു. ഉയര്‍ന്നു  വരുന്ന പടുകൂറ്റന്‍  മള്‍ട്ടി-സ്റ്റോറി ബില്ഡിംഗുകള്‍  ശരിയ്ക്കും ജലവിതരണവകുപ്പിനു ചോദ്യ ചിഹ്നങ്ങളായി മാറാന്‍ ഏതാനും വര്‍ഷങ്ങള്‍ മതിയാവും, ഈ നിലയ്ക്കു പോയാല്‍. 
          ഏതു ചീത്ത സമയത്തും ആശ കൈവിടാതിരിയ്ക്കുന്നതു നല്ലതാണല്ലോ? വൈകിയെത്തുന്ന മഴ പല വിളകളെയും പ്രതികൂലമായി ബാധിയ്ക്കും.സാധനങ്ങളുടെ വിലക്കയറ്റത്തിനും അതു കാരണമാകാം. പക്ഷേ ജൂണ്‍ അവസാനത്തോടു കൂടി  ഭൂമദ്ധ്യരേഖാപ്രദേശത്തെത്തുന്ന മാഢന്‍ ജൂലിയന്‍ ഓസിലേഷന്‍ (MJO) എന്ന കാറ്റു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു മുകളിലൂടെ വീശി  ജൂണ്‍ അവസാനത്തോടെ ഇവിടെ സമൃദ്ധിയായി മഴ പെയ്യിയ്ക്കാന്‍ സാധ്യതയുണ്ടെന്നാണു പറയപ്പെടുന്നതു. തീര്‍ച്ചയായും ഇതൊരു നല്ല വാര്‍ത്ത  തന്നെ.  ജൂണ് 20 ആയിക്കഴിഞ്ഞല്ലോ?  നല്ലൊരു മഴ അടുത്തു തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണു മുംബൈറ്റികള്‍……ഏതു നിമിഷവും മഴയെ സ്വാഗതം ചെയ്യാനായി തയ്യാറെടുത്തുകൊണ്ടു….അതേ സമയം വെള്ളത്തിന്റെ പ്രാധാന്യം കൂടി അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ?

 

റിഗ്വേദത്തില്‍ പറയുന്നു:
                                         The waters in the sky,
                                         the water of rivers,
                                         and water in wells
                                         whose source is the ocean,
                                         may all these sacred waters
                                         protect me.
ഇതും കൂടിയൊന്നു വായിച്ചു നോക്കൂ…

                                        “Water flows from high in the mountains,
                                         Water runs deep in the Earth.
                                         Miraculously water comes to us,
                                         And sustains all life”  
                                         
                                          Even if we know the source of our water,
                                          We still take its appearance for  granted
                                          But it is thanks to water
                                          that life is possible,
                                          Our bodies are more than 70 per cent water
                                          Our food can be grown and raised
                                           because of water
                                           Water is a good friend Bodhisattva,
                                          that nourishes the thousands of species on Earth.

                                           Reciting this Gaathha
                                           before turning on the faucet
                                           or drinking a glass of water
                                           enables us to see the stream of fresh water
                                           in our own hearts, so that
                                           we feel completely refreshed

                                            To celebrate the gift of water is
                                             to cultivate awareness
                                             And help sustain our life
                                             and the lives of others

                                             (Thich Nhat Hanh)

          ഇവിടെ മഴക്കുറവുകൊണ്ടല്ല ജലക്ഷാമമുണ്ടാകുന്നതു. വേണ്ട രീതിയില്‍ മഴവെള്ളത്തിനെ സംഭരിച്ചു വയ്ക്കാത്തതിനാലണതു സംഭവിയ്ക്കുന്നതു. വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിന്റെ ദുരുപയോഗം തടഞ്ഞു വേണ്ട രീതിയില്‍ സംഭരിയ്ക്കലാണിവിടെ ആവശ്യം. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണസമയത്തു റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗിനു വേണ്ട പണികള്‍ നിര്‍ബന്ധമാക്കുമെന്ന തീരുമാനം ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.ഇനിയും വൈകിയാല്‍ ദിനം പ്രതി ജനപ്പെരുപ്പവും പാര്‍പ്പിടങ്ങളും ഏറി വരുന്ന മഹാനഗരിയ്ക്കു എന്നും ദാഹം തീരാത്ത വേഴാമ്പലായിത്തന്നെ കഴിയേണ്ട ഗതികേടുണ്ടാവും. വെളളത്തിന്റെ വില ഇനിയെങ്കിലും നാം മനസ്സിലാക്കിയെങ്കില്‍…..

THE DECCAN ODYSSEY-4

പ്രതാപ് ഗഢ്…മഹാബലേശ്വറില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെയാണീ കോട്ട. സമുദ്ര നിരപ്പില്‍ നിന്നും 1080 മീറ്റര്‍ ഉയരം. 1656 ല്‍ മറാത്താ രാജാവ് ശിവജിയാല്‍ ഈ കോട്ട നിര്‍മ്മിയ്ക്കപ്പെട്ടു. ശത്രുക്കളില്‍ നിന്നും ഒളിഞ്ഞിരിയ്ക്കാനും തന്ത്രപരമായി യുദ്ധം ചെയ്തു ശത്രുക്കളെ തോല്‍പ്പിയ്ക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഞങ്ങള്‍ അങ്ങോട്ടു പോകുന്ന സമയം അതിനടുത്തു തന്നെയുള്ള ശിവക്ഷേത്രവും (ശ്രീ ശങ്കര്‍ മന്ദിര്‍) പ്രശസ്തമായ പഞ്ചഗംഗാമന്ദിരവും കാണുവാന്‍ തീരുമാനിച്ചു

            രുദ്രാക്ഷത്തിന്റെ ആകൃതിയില്‍, 12 ജ്യോതിര്‍ലിംഗങ്ങള്‍ക്കു സമമായ, സ്വയംഭൂ ആയ ശിവനാണിവിടുത്തെ പ്രതിഷ്ഠ. ത്രിമൂര്‍ത്തികളുടെ സങ്കലന്മാണിതെന്നു കരുതി ത്രിഗുണാത്മകന്‍ എന്നാണീ ദേവന്റെ നാമം. അകത്തു കടന്നതും തെക്കേ ഇന്ത്യയില്‍ കാണുന്ന തരം വെട്ടിയെടുത്ത കരിങ്കല്ലില്‍ സൃഷ്ടിച്ച അമ്പലമാണു കണ്ണില്‍പ്പെട്ടതു. പുറത്തു കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ കാള. പല രൂപങ്ങളും പ്രകൃതിയുടെ നിരന്തരമായ മര്‍ദ്ദനങ്ങളായ കാറ്റും, മഴയും, മഞ്ഞും വെയിലുമെല്ലാമേറ്റു പൊടിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. അധികം ആളുകളെയൊന്നും അമ്പലത്തില്‍ കാണാനായില്ലെങ്കിലും പൂജയും വിളക്കു വെയ്ക്കലും ഉണ്ടു. ഒരു കാലത്തു നല്ല നിലയിലിരുന്ന ഈ അമ്പലത്തില്‍ ശിവാജി സ്വന്തം അമ്മ ജീജാഭായിയുടെ തുലാഭാരം സ്വര്‍ണ്ണത്താല്‍ നടത്തി ആസ്വര്‍ണ്ണം ദാനം ചെയ്തിരുന്നുവത്രെ!

   പഞ്ചഗംഗാമന്ദിരം വളരെ ആകര്‍ഷകമായിത്തോന്നി. കാറില്‍ നിന്നുമിറങ്ങി കുറെ പടവുകള്‍ കയറി മുകളിലെത്തണം. ചുറ്റും നിറയെ കച്ചവടക്കാരുടെ ഷോപ്പുകള്‍. വില്‍ക്കുന്ന സാധനങ്ങളില്‍ പലതും എന്തെങ്കിലും ഓര്‍മ്മയ്ക്കായി വാങ്ങിക്കൊണ്ടു പോകുന്ന വിദേശികളെ ഉദ്ദേശിച്ചുള്ളതായിത്തോന്നി. അകത്തു കടന്നപ്പോള്‍ നല്ല കരിങ്കല്ലില്‍ കെട്ടിയ പടവുകള്‍. അങ്ങേയറ്റത്തു ഒരു ഗോമുഖിയുടെ വായില്‍ക്കൂടി വെള്ളം ഒഴുകുന്നതു കണ്ടു. അതു നല്ല കുടിയ്ക്കാവുന്ന തീര്‍ത്ഥമാണു. അതില്‍ അഞ്ചു നദികളിലെ വെള്ളം ഒന്നിച്ചു ചേരുന്നു. ഗായത്രി, കൃഷ്ണ, വെണ്ണ, സാവിത്രി,കൊയ്ന എന്നീപുണ്യ നദികള്‍ തൊട്ടു തൊട്ടായി ഉറവകളായി വന്ന് ഒന്നിച്ചു ഒരു കനാലായി വരുന്നതു ഇവിടെ കാണാം. ഇവ ഒന്നു ചേര്‍ന്നു ഗോമുഖിയിലൂടെ പുറത്തു വന്നു ഒരു കരിങ്കല്‍ തൊട്ടിയില്‍ വീഴുന്നു. ഇതു കുടിയ്ക്കാനായി കുപ്പികളില്‍ ശേഖരിയ്ക്കുന്നതു കണ്ടു. തൊട്ടപ്പുറത്തു മറ്റൊരു കരിങ്കല്‍ തൊട്ടി കണ്ടു. അതില്‍ 12 വര്‍ഷത്തിലൊരിയ്ക്കല്‍ പുണ്യനദിയായ ഗംഗ പ്രത്യക്ഷപ്പെടുമത്രേ! അവിടെ നിന്നും തൊഴുതു പുറത്തു കടന്നു ചില്ലറ ഷോപ്പിങ്ങുകള്‍ക്കു ശേഷം ഞങ്ങള്‍ പ്രതാപഗഢിലേയ്ക്കു തിരിച്ചു.

പ്രതാപ്ഗഢ് സ്ഥിതി ചെയ്യുന്നസ്ഥലത്തെത്തുന്നതിനുള്ള വഴി അത്യധികം ദുര്‍ഘടം തന്നെ യാണു . മുഴുവന്‍ വളവും തിരിവും. വശങ്ങളിലെ ദൃശ്യങ്ങള്‍ വളരെ മനോഹരം തന്നെ. മലകളും താഴ്വാരണളും ചേര്‍ന്നൊരുക്കുന്ന കാഴ്ച്ചകള്‍ കണ്ടാലും കണ്ടാലും മതി വരില്ല. വണ്ടിയിലിരുന്നു കുലുങ്ങിയും മറിഞ്ഞും തലവേദന തുടങ്ങി. റോഡരുകില്‍  പ്രതാപ് ഗഢ് 4 കിലോമീറ്റര്‍ എന്നെഴുതിക്കണ്ടപ്പോള്‍ നല്ല ഉത്സാഹമായി. കാര്‍ ഇറങ്ങിയതിനു ശേഷം ഞങ്ങള്‍ നടന്നു കയറ്റം കയറാന്‍ ‍ തുടങ്ങി. അല്പം കയറിയപ്പോള്‍ കിതച്ചു തുടങ്ങി. തണുത്ത വെള്ളമെടുത്തു മുഖം കഴുകി. അല്പം വെള്ളം കുടിച്ചപ്പോള്‍ ഉഷാറായി.  കോട്ടയുടെ താഴെ നിന്നും കുത്തനെയുള്ള  പല പൊട്ടിയ പടവുകളും കേറി പടുകൂറ്റന്‍ കോട്ടവാതിലുകളും താണ്ടി ഞങ്ങള്‍ കോട്ടയുടെ ഒന്നാമത്തെ നിലയിലെത്തി..  താഴത്തെ നിലയില്‍ ഗോപുരങ്ങള്‍ കണ്ടു.  കണ്ടശേഷം ഞങ്ങള്‍ മുകളിലേയ്ക്കു കയറി.  പടവുകള്‍ പുതിയതായി നിര്‍മ്മിയ്ക്കപ്പെട്ടവയാണു. ശിവാജി മഹാരാജാവു നിര്‍മ്മിച്ച അംബാ ഭാവാനിയുടെ സുന്ദരമായ അംബലത്തില്‍പ്പോയി ദര്‍ശനം നാടത്തിയ ശേഷം ഞങ്ങള്‍ കോട്ടയുടെ മുകള്‍ ഭാഗത്തെയ്ക്കു കയറാന്‍ തുടങ്ങി. ഇവിടെയാണു ജവഹര്‍ലാല്‍ നെഹ്രു ഉത്ഘാടനം ചെയ്ത ബല്ലെ കില്ല എന്ന ശിവജിയുടെ വെങ്കല പ്രതിമ സ്ഥിതി ചെയ്യുനതു. കോട്ടവാതില്‍ , നിരീക്ഷണ ഗോപുരമെന്നിവ കടന്നു ഞങ്ങള്‍ മുകളിലെത്തി. ശിവജിയുടെ പ്രതിമ കണ്ടു. സന്ധ്യാസമയമായതിനാല്‍ സൂര്യാസ്തമയവും കാണാനായി. ഒരിയ്ക്കലും മറക്കാനാവാത്ത ഒരു കാഴ്ച്ച.  കോട്ടയ്ക്കകത്തു ഇപ്പോള്‍ ഒരു ഗസ്റ്റുഹൌസും നാഷണല്‍ പാര്‍ക്കും  കണ്ടു. വിവിധ തരം കുരങ്ങന്മാരാല്‍ നിറഞ്ഞ മങ്കി പോയന്റും കണ്ടു. ഇവിടെ നിന്നു നാലുപാടുമുള്ള കാഴ്ച്ചകള്‍ വളരെ സുന്ദരമാണു. കോട്ടയുടെ ഏതുഭാഗത്തു നിന്നു നോക്കിയാലും നല്ല വ്യൂ ആണു.

             എല്ലാം കണ്ടതിനു ശേഷം തിരിച്ചു ഇറങ്ങി വരുമ്പോള്‍ പടവുകളുടെ ഇരുവശത്തുമായുള്ള കൊച്ചു കടകളില്‍ മോരും ലസ്സിയും ഉണ്ടാക്കി വില്‍ക്കുന്നവരുടെ വിഭവങ്ങള്‍ രുചിച്ചു നോക്കി, മോട്ടോര്‍ വച്ചു മണ്‍ കലത്തിലെ മോരു ഫൌണ്ടന്‍ പോലെ തിരിയുന്ന കാഴ്ച്ച അത്ഭുതന്മുളവാക്കി. അമ്പലത്തിനടുത്തായീ കരകൌശലമേള നടക്കുന്നു, ഒന്നു പോയി കണ്ടു. പലതരം സാധനങ്ങള്‍  ഉണ്ടു. ഞങ്ങളുടെ  ഡ്രൈവര്‍ തന്റെ കുട്ടിയ്ക്കായി ഡ്രെസ്സുകള്‍  വാങ്ങി . ഞങ്ങളും  പലതരം കോഫീ മഗ്ഗുകളും  മറ്റും  വാങ്ങി. തിരിച്ചു കോട്ടയിറങ്ങി താഴെയെത്തിയപ്പോള്‍ ഇരുട്ടായി.

കാറില്‍ കയറി. ഡ്രൈവര്‍ വൈദഗ്ധ്യത്തോടെ  വണ്ടിയോടിച്ചു. രാത്രിയിലെ യാത്ര സുഖകരമായിത്തോന്നി. റൂമില്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ വരാമെന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ചിലകാരണങ്ങളാല്‍ യാത്ര വേണ്ടെന്നു വെച്ച ചില സുഹ്രുത്തുക്കള്‍ ഞങ്ങളെ കാത്തിരിയ്ക്കുന്നു.  വളരെ സന്തോഷം തോന്നി. തബലയും  ശ്രുതിപ്പെട്ടിയുമൊക്കെ നിരത്തി വച്ചിരിയ്ക്കുന്നു.  ഉടനടി പാട്ടും വാദ്യങ്ങളും തുടങ്ങി. താഴെ നിന്നും പാട്ടു കേട്ടു മുകളീലേയ്ക്കു വന്ന രിഷി എന്ന  നായ പാട്ടു കഴിഞ്ഞു ഞങ്ങള്‍ കുളിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും പോകുന്നതുവരെ ആ സംഗീതവിരുന്നു ശ്രദ്ധാപൂര്‍വം ആസ്വദിച്ചതു ഞങ്ങളെ വളരെ അത്ഭുതപ്പെടുത്തി. രാത്രിഭക്ഷണം കഴിഞ്ഞു ഒരു പാടു വൈകുന്നതു വരെ സംഗീത വിരുന്നു തുടര്‍ന്നു.

രാവിലെ എല്ലാവരും നേര്‍ത്തെീഴുനേറ്റെങ്കിലും അന്നു പ്രത്യേകിച്ചു പ്ലാന്‍ ഒന്നുമില്ലാത്തതിനാല്‍ നേരുയ ആലസ്യത്തോടെയാണു പ്രഭാതവൃത്തികള്‍ നടത്തിയതു. ഭക്ഷണശേഷം ആതിഥെയര്‍ക്കു നന്ദ്ഇ പ്അറഞ്ഞു ഞങ്ങള്‍ മഹാബലേശ്വര്‍ വഴി തിരിച്ചു യാത്ര തുടങ്ങി. അല്‍പ്പം ഷോപ്പിങ് ബാക്കി…ചെരിപ്പുകള്‍. മഹാബലേശ്വറില്‍ ഇവ വിലക്കുറവും നല്ലവയുമാണു. റ്റോഉണില്‍ കാര്‍ നിര്‍ത്തി ഞ്അണ്‍ഗള്‍ ചെരുപ്പുകളും മറ്റു പല സാധനങ്ങളും തിരയാന്‍ തുടങ്ങി. ധാരാളം കടകള്‍, സിലക്ഷനും ധാരാളം. വഴി വക്കിലും, കൊച്ചു പെട്ടിക്കടകളില്‍ പോലും തിരക്കു. ഇതിനിടയില്‍ മഹാബലേശ്വറിലെ പള്ളിയിലിടാനായി രവിയുടെ ഒരു സുഹൃത്തു തന്ന നേച്ചപ്പണം ഇടാനായി ഞാനും കൂടെപ്പോയി. വളരെമനോഹരമായ പള്ളി. കണ്ടിട്ടു മതിയായില്ല. കുറച്ചു പടങ്ങള്‍ എടുത്തു, ഓര്‍മ്മയ്ക്കായി. തിരിച്ചു മാര്‍ക്കറ്റിലെത്തി ചെരുപ്പു വാങ്ങലെല്ലാം കഴിഞ്ഞു വീണ്ടും ഞങ്ങള്‍ മുംബയിലെയ്ക്കുള്ള തിരിച്ചു യാത്ര തുടങ്ങി. ഉച്ചയ്ക്കു കാമത്തു ഹോട്ടലില്‍ ഭക്ഷണം. തരക്കേടൂണ്ടായിരുന്നില്ല. വൈകീട്ടു 6 മണിയോടെ സന്ധ്യയുടെ സ്വര്‍ണ്ണനിറമിയന്ന സൂര്യരശ്മികള്‍ മുംബയ് നഗരത്തിനു ച്ആരുത നല്‍കുന്നതു കണ്ടുക്ഓണ്ടു തിരിച്ചെത്തിയപ്പോള്‍ മനസ്സില്‍ പഞ്ചഗനി-മഹാബലേശര്‍ മറക്കാനാവാത്ത ഓര്‍മ്മകളിലൊന്നായി മാറിക്കഴിഞ്ഞിരുന്നു.

THE DECCAN ODYSSEY-3 (ദ ഡക്കാന്‍ ഒഡീസി-3)

ണേ നേരത്തെ തന്നെ ഉണര്‍ന്നുവെങ്കിലും നല്ല തണുപ്പിന്റെ രസത്തില്‍ ക്വില്‍റ്റിനടിയില്‍ നിന്നും പുറത്തു വരാന്‍ തോന്നിയില്ല. പെട്ടെന്നാണു പുറത്തെ കാഴ്ച്ചകള്‍ ഓര്‍മ്മ വന്നതു. പലരും എഴുന്നേറ്റു കഴിഞ്ഞിരിയ്ക്കുന്നു. പല്ലു തേച്ചു വന്നപ്പോള്‍ ചൂടുള്ള ചായ റെഡി. അല്പം നടക്കാന്‍ പോയി.കുറെ നേരം ബാല്‍ക്കണിയില്‍ നിന്നും പ്രകൃതി സൌന്ദര്യമാസ്വദിച്ചു. നേരിയ തണുപ്പില്‍ ഉദിച്ചു വന്ന സൂര്യന്റെ രശ്മികള്‍ക്കു തീക്ഷ്ണത കൂടിവന്നു. കുളിച്ചു റെഡിയായി താഴെ വന്നപ്പോള്‍ ബ്രേക് ഫാസ്റ്റ് ആലു-പൊഹ. നല്ല സ്വാദു തോന്നി. കുടിയ്ക്കാന്‍ വെളുത്ത നിറത്തില്‍ സ്ക്കാഷ്. ബ്രേക് ഫാസ്റ്റ് കഴിഞ്ഞതും ഞങ്ങള്‍ ഓരോ സ്ഥലങ്ങളായി  കാണുവാന്‍ പുറപ്പെട്ടു. ഇന്നു  മഹാബലേശ്വര്‍.
സതാറയിലെ രാജാവായിരുന്ന പ്രതാപ്സിംഹാണു ഈ സ്ഥലത്തിനെ വിദേശീയ ഭരണാധികാരികളുടെ സുഖവാസകേന്ദ്രവും ഹെല്‍ത് റിസോര്‍ട്ടുമാക്കി മാറ്റിയെടുത്തതെന്നു പറയപ്പെടുന്നു. പല വ്യൂപോയന്‍റ്റുകളും ഇവിടെ കാണാനായിട്ടുണ്ടു. അതിലൊന്നാണ് വിത്സണ്‍ പോയന്റു. അവിടെ നിന്നും എക്കോ പോയബ്ന്റ്, കേറ്റ് പോയറ്റു എന്നിവയും കാണാന്‍ പോയി. എക്കോ പോയന്റ് വളരെ പ്രസിദ്ധമാണു . പലരും ശബ്ദമുണ്ടാക്കി എക്ക്കോ കേള്‍ക്കാന്‍ ചെവിയോര്‍ത്തു. സമുദ്ര നിരപ്പില്‍ നിന്നും 4231 അടി മുകളിലാണു കേറ്റ് പോയന്റ്. താഴെ നോക്കിയാല്‍  കൃഷ്ണവാലിയും നീലവെള്ളം നിറഞ്ഞ ധോം ഡാമും. 50 അടി ഉയരത്തിലുള്ള ആനയുടെ രൂപമുള്ള ഒരു പാറ കാണാനായി. ഇവിടെ നിന്നുള്ള നയനമനോഹരമായ ഈ ദൃശ്യങ്ങളെ എന്റെ ക്യാമറയില്‍ എത്ര ഒപ്പിയെടുത്തിട്ടും എനിയ്ക്കു മതിയായില്ല.  മഹാബലേശ്വറിന്റെ ഫൌണ്ടര്‍ ആയി കണക്കാക്കപ്പെടുന്ന സര്‍ ജോണ്‍ മാല്‍ക്കമിന്റെ മകളായ കേറ്റിന്റെ പേരാണു ഈ സ്ഥലത്തിനു കിട്ടിയിരിയ്ക്കുന്നതു. വലിയ ദൂരദര്‍ശിനി വച്ചു ഇവിടെ നിന്നു ദൂരക്കാഴ്ച്ചകള്‍ കാണിച്ചു കൊടുക്കുന്നവരെ കേറ്റ് പോയന്റില്‍ കണ്ടു. ഇങ്ങനെ മൊത്തം 16 -പോയന്റുകള്‍ കാണാനായുണ്ടു മഹാബലേശ്വറില്‍. ഒരാഴ്ച്ചയെങ്കിലും സമയം വേണം.
          കേറ്റ് പോയന്റിലേക്കു കടക്കുമ്പോള്‍ പച്ചയ്ക്കു തിന്നാനായി  നിരത്തി വച്ചിരിയ്ക്കുന്ന പഴങ്ങളും പച്ചക്കറി-കിഴങ്ങു വര്‍ഗ്ഗങ്ങളും അത്യധികം വര്‍ണ്ണ ശബളമായിത്തോന്നി. പച്ചക്കറീകളില്‍ പച്ചമാങ്ങ, വെള്ളരിയ്ക്ക(കീര) , പലതരം ബ്രൊക്കോളി തുടങ്ങിയ ഇല വര്‍ഗ്ഗങ്ങള്‍ എന്നിവയും ഓറഞ്ചു നിറമാര്‍ന്ന, കൊച്ചു കൊച്ചു കുലകളായി പറിച്ചെടുത്തു കഴുകി വച്ച കട്ടി കുറഞ്ഞതരം ജ്യൂസി ആയ കാരറ്റും ബീറ്റ് രൂട്ടു, റാഡിഷ് എന്നിവയും,പഴവര്‍ഗ്ഗങ്ങളീല്‍ ബോര്‍, തക്കാളി, മള്‍ബറി, സ്റ്റ്രോബറി,രാസ്പ്ബെറി എന്നിവയുമൊക്കെ അതിമനോഹരമായി നിരത്തി വച്ചിരിയ്ക്കുന്ന കാഴ്ച്ച ഇപ്പോഴും മുന്നില്‍ നിറഞ്ഞു നില്‍ക്കുന്നു. നല്ല വെയിലും ദാഹവുമുണ്ടായിരുന്നതിനാല്‍ ഞങ്ങളും ഇവയില്‍ പലതും വാങ്ങി തിന്നു.  സ്വാദിഷ്ടമായിത്തോന്നി. ഹരി ഒരു ചെറിയ ഇലക്കുമ്പിളില്‍ വാങ്ങിയ  ഉപ്പിട്ടുണക്കിയ ബോര്‍ പഴത്തിന്റെ മണത്തില്‍ ആകൃഷ്ടനായ ഒരു വണ്ടു നിരന്തരം പോകുന്ന സ്ഥലത്തെല്ലാം അവനെ പിന്തുടര്‍ന്നു കഷ്ടപ്പെടുത്താന്‍ തൂടങ്ങിയതിനാല്‍ അതു ബാഗിനകത്തു വെയ്ക്കേണ്ടി വന്നു. തിരിച്ചു പോരുന്നതിനു മുന്‍പു എല്ലാ പോയന്‍റ്റുകളും ഒരിയ്ക്കല്‍ കൂടി നോക്കാതിരിയ്ക്കാനായില്ല. കുറെ ഫോട്ടൊകളും എടുത്തു.
          ഇനിയൊരല്‍പ്പം വിശ്രമം. കാര്യം അതല്ല, കുട്ടികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന സമയമായി ക്രീം വിപ്പ്ഡ് ഫ്രെഷ് സ്റ്റ്രോബറി ഐസ്ക്രീമിനു. ബാബാസ് കഫെ  മുന്നില്‍ത്തന്നെ. ദേവാനന്ദ്, ഷാഹ്രൂഖ്, ആമിര്‍ഖാന്‍, ഡിമ്പിള്‍ കപാഡിയ ഇവരൊക്കെ ഇവിടെയിരുന്നു ഇതു കഴിയ്ക്കുന്ന പടം മുന്‍ വശത്തായി വച്ചിരിയ്ക്കുന്നതു  കണ്ടു. വെയിലില്‍ നിന്നും അകത്തു വന്നു താച്ച്ഡ് ഷെഡ്ഡിലിരുന്നു കഴിച്ച ആ സ്ട്രോബറി ഐസ്ക്രീമിന്റെ സ്വാദ്….അതു അവിടെപ്പോയാല്‍ തന്നെയേ അറിയൂ….സ്വര്‍ഗ്ഗീയമായ വിഭവം എന്നു തോന്നി. മക്കായ് പാട്ടീസും വടാ പാവും വില്‍ക്കുന്ന ബെസ്റ്റ് വടാ പാവ് സെന്റര്‍ ഒരു പര്‍ണ്ണകുടീരം പോലെ വള്ളിപ്പടര്‍പ്പുകളാല്‍ ഉണ്ടാക്കപ്പെട്ടതാണു.  
അവിടെ നിന്നും ഞങ്ങള്‍ വെണ്ണ ലേകിലേയ്ക്കാണു പോയതു, ബോട്ടിംഗിനായി. 27 ഏക്കര്‍ വിസ്താരമുണ്ടു ഈ തടാകത്തിനു. ധാരാളം ടൂറിസ്റ്റുകള്‍ ഉള്ള സമയം. സ്ട്രോബറിയും മള്‍ബറിയും വില്‍ക്കുന്നവര്‍ ഞങ്ങളെ പൊതിഞ്ഞു. തടാകതീരത്തു ധാരാളം കുതിരകളുമായി നില്‍ക്കുന്ന കുതിരക്കാര്‍ കുതിരസ്സവാരിയ്ക്കായി ക്ഷണിയ്ക്കുന്നു. ഞങ്ങള്‍ 7 പേര്‍ക്കിരിയ്ക്കാവുന്ന പാഡിംഗ് ബോട്ട് ആണു ബുക്ക് ചെയ്തതു. ഒരു മണിക്കൂറിനു 300 രൂപ.  ഒരു മണിക്കൂര്‍ നേരം കൊണ്ടു ഇതിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റത്തുള്ള അമ്പലത്തിന്റെ അടുത്തു വരെപ്പോയി തിരിച്ചു വന്നു.  നല്ല വെള്ളം. വെള്ളത്തില്‍ ഒട്ടുമിയ്ക്കവാറും മുങ്ങി നില്‍ക്കുന്ന ഉണങ്ങിയ മരങ്ങള്‍ കണ്ടപ്പോള്‍ തടാകം അഗാധമാണെന്നു തോന്നി. ബോട്ടിംഗ് എല്ലാവരും നന്നായി ആസ്വദിച്ചു. ചൂടു ഒട്ടും തന്നെ അറിഞ്ഞില്ല. പാട്ടു പാടിയും വെള്ളത്തില്‍ കൈ ഇട്ടു കളിച്ചും നാലുപാടുമുള്ള അതിമനോഹര ദൃശ്യങ്ങളാസ്വദിച്ചും സമയം പോയതറിഞ്ഞില്ല.
തിരിച്ചു വരുന്നവഴി മാഫ്കൊ ഔട് ലെറ്റില്‍ കയറി . ഇവീടെ  കണക്കില്ലാത്തത്ര വൈവിദ്ധ്യമേറിയ പഴസ്സത്തുകളും കാന്‍ഡി ബാറുകളും ഫ്രൂറ്റ് ചോക്കലേറ്റുകളും  ജാമും ജ്യൂസുകളുമെല്ലാം മിതമായ നിരക്കില്‍ റിബേറ്റില്‍ വാങ്ങാം. എല്ലാവിധ കൂള്‍ഡ്രിങ്ക്സും ഇഷ്ടമ്പോലെ ടേസ്റ്റ് ചെയ്യാം. ഇഷ്ടപ്പെട്ടാലൊ വാങ്ങാം.. കുറെ തരത്തിലുള്ളവ ടേസ്റ്റു ചെയ്തു . കൂട്ടുകാര്‍ക്കൊക്കെ കൊടുക്കാനായി ഒരു പാടു സാധനങ്ങള്‍ വാങ്ങി  എല്ലാവരും. സ്റ്റ്രോബെറി ഇവിടെ  നിന്നു വാങ്ങേണ്ടതില്ലെന്നും ഫ്രെഷ് ആയി എത്തിയ്ക്കാമെന്നും ഞങ്ങളുടെ കെയര്‍ ടേക്കര്‍ ഏറ്റിരുന്നതിനാല്‍ വാങ്ങിയില്ല.
          ഒരിത്തിരി വൈകിയെങ്കിലും തിരിച്ചെത്തി നല്ല ഉച്ചഭക്ഷണം കഴിച്ചു വിശ്രമിച്ചശേഷം പ്രതാപ്ഗഢ് കാണാന്‍  പോകാനായി ഞങ്ങള്‍ തീരുമാനിച്ചു. 4 മണിയോടെ ഞങ്ങള്‍ പ്രതാപ് ഗഢിലേയ്ക്കു പുറപ്പെട്ടു.

THE DECCAN ODYSSEY-2 (ദ ഡക്കാന്‍ ഒഡീസി-2)

പഞ്ച്ഗനിയില്‍ 60 മീറ്ററോളം ഉയരത്തിലാണു ടേബിള്‍ ടോപ്പു. എന്താണീ ടേബിള്‍ ടോപ്പ്? എനിയ്ക്കു സംശയമായി. മറ്റൊന്നുമല്ല, മലയ്ക്കു മുകളിലായി നീണ്ടു പരന്നു കിടക്കുന്ന സമതലം. ഒരു മേശപോലെ പരന്നതു. ഈ സ്ഥലം ഏഷ്യയിലെ ഏറ്റവും വലിയ മൌണ്ടന്‍ സമതലങ്ങളില്‍ രണ്ടാം സ്ഥാനത്താണു. ലറ്റെറൈയ്റ്റ്(Laterite) പാറകള്‍ നിറഞ്ഞതാണിതു. പോകുന്ന വഴിയ്ക്കാണു പാര്‍സി പോയന്റ്. കൃഷ്ണാ വാലിയും ധോം ഡാമിലെ നീലജലവും കണ്ടു ഞങ്ങള്‍ ടേബിള്‍ ടോപ്പിലെത്തി. 

അടുത്തു വരെ കാര്‍ പോകും…പിന്നെ നടക്കാം..അനന്തമായി വിശാലമായി പരന്നു കിടക്കുന്ന സമതലം. പലരും കുതിരവണ്ടികളും, കുതിരകളും ഒട്ടകങ്ങളും മറ്റും ഉപയോഗിച്ചു ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ മുഴുവന്‍ സ്ഥലവും ഒരു സവാരി നടത്തുന്നു. പാവം മൃഗങ്ങളെ ഇതിനായി ഉപയോഗിയ്ക്കുന്നതില്‍ എന്റെ മക്കള്‍ക്കു സങ്കടം. അതില്‍ സവാരി നടത്തിയാല്‍ അതോര്‍ത്തു രാത്രി ഉറങ്ങാനാവില്ലെന്നു അവര്‍ പറഞ്ഞപ്പോള്‍ ശരിയാണെന്നു എനിയ്ക്കും തോന്നി. പാവങ്ങള്‍..രാവിലെ മുതല്‍ ഇരുട്ടുന്നതുവരെ എത്ര ഭാരം ചുമക്കുന്നു, അല്ലേ?  ഞങ്ങള്‍ നടന്നു തന്നെ മുഴുവനും കാണാന്‍ തീരുമാനിച്ചു. ഇതിനു മുകളിലായി പല വ്യൂ പോയന്റുകളും ഉണ്ടു. വിത്സണ്‍ പോയന്റ്റ്, സണ്‍ റൈസ് പോയന്റ്, സണ്‍ സെറ്റ് പോയന്റ് എന്നിങ്ങനെ. പല സിനിമകളും ഈ സ്ഥലത്തു ഷൂട്ടു ചെയ്യപ്പെട്ടിട്ടുണ്ടു. ഞങ്ങള്‍ അസ്തമനത്തിനടുത്ത സമയത്തു എത്തിയതിനാന്‍ അസ്തമനത്തിന്റെ മുഴുവന്‍ ദൃശ്യവും കാണാനായി. ധാരാളം ടൂറിസ്റ്റുകള്‍ ഉള്ള സമയം. കുട്ടികള്‍ക്കു ഹരമേകാനായി കുരങ്ങന്മാരെക്കൊണ്ടു വേലകള്‍ കാട്ടുന്നവര്‍ കുരങ്ങന്മാര്‍ തിന്നുന്ന പലതരം ഭക്ഷ് യസാധനങ്ങളും വില്‍ക്കുന്നു. നമുക്കു അവരില്‍ നിന്നും വാങ്ങി അവരുടെ കുരങ്ങനു തന്നെ കൊടുക്കാം..നല്ല ബിസിനസ് ഐഡിയ. സാരംഗ് തക്കാളി വാങ്ങി കുരങ്ങന്മാര്‍ക്കു കൊടുത്തു.

 

ഡെവിള്‍സ് കിച്ചന്‍

കുറച്ചു മുന്നോട്ടു നടന്ന ശേഷം ഞങ്ങള്‍ ടേബിള്‍ ടോപ്പിനു താഴെ തെക്കു വശത്തായുള്ള ഡെവിള്‍സ് കിച്ചന്‍ എന്ന് ഗുഹ കാണാനായി താഴേയ്ക്കുള്ള പടവുകളിറങ്ങാന്‍ തുടങ്ങി. അവിടെയുള്ള പല ഗുഹകളില്‍ ഒന്നാണിതു. പുരാണ പ്രാധാന്യമുള്ള ഒന്നാണിതു. പാണ്ഡവര്‍ വനവാസക്കാലത്തു ഇവിടെ താമസിച്ചിരുന്നുവെന്നും ഇവിടെയാണു ഭക്ഷണം പാകം ചെയ്തിരുന്നതെന്നും ഒരു കഥയുണ്ടു.  എത്രത്തോളം സത്യമുണ്ടെന്നാര്‍ക്കറിയാം. എന്തായാലും മുകളിലേ ടേബിള്‍ ടോപ്പില്‍ വടക്കു ഭാഗത്തായി അല്‍പ്പം കല്ലുകള്‍ ചുറ്റും കൂട്ടിയിട്ടു സൂക്ഷിച്ചിട്ടുള്ള കാലടിപ്പാടുകളും പാണ്ഡവരുടെയാണെന്നു കേട്ടപ്പോള്‍ കഥയ്ക്കു ആധികാരിത കൂട്ടാന്‍ ആരോ ശ്രമം നടത്തിയതായി തോന്നി.  ഇടുങ്ങിയതും അസമതലവുമായ പടവുകള്‍ സൂക്ഷിച്ചിറങ്ങി.. തിരിഞ്ഞുംമറഞ്ഞും ഗുഹാമുഖത്തെത്തിയപ്പോള്‍ അതിന്റെ  വിശാലത കണ്ടു അത്ഭുതം തോന്നി. പ്രകൃതിയുടെ വികൃതിയോ മനുഷ്യന്റെ കൈ വിരുതോ? ആര്‍ക്കറിയാം. നിറയെ വിവിധവും വ്യത്യസ്തവുമായ ആകൃതികളില്‍ മരത്തില്‍ അസംസ്കൃത രൂപത്തില്‍ ഉണ്ടാക്കി ഉറപ്പിച്ച മേശകളും സ്റ്റൂളുകളും കണ്ടു…അപ്പോള്‍ ഇതാണു ഡെവിള്‍സ് കിച്ചന്‍..നല്ല രസം. ഗുഹയുടെ തുടക്കഭാഗത്തു പ്രത്യേകം വേര്‍തിരിയ്ക്കപ്പെട്ട സ്ഥലത്തു കിച്ചണ്‍. ചായ, ഉള്ളിപക്കവട ഒക്കെ കിട്ടും. സായംസന്ധ്യയുടെ ഭംഗിയാര്‍ന്ന സ്വര്‍ണ്ണ വെളിച്ചം ഗുഹയെ പ്രഭാപൂരിതമാക്കി. മറ്റേയറ്റത്തു ഗുഹ അവസാനിയ്ക്കുന്ന സ്ഥലം. ഉള്ളീലേയ്ക്കു തീരെ വെളിച്ചം കിട്ടില്ല. കട്ട പിടിച്ച ഇരുട്ടു. ഒരു പ്രവേശനദ്വാരത്തിലൂടെ അകത്തെ കൊച്ചു മുറിയില്‍ പോയി മറ്റേ ദ്വാരത്തിലൂടെ തിരിച്ചുവരാം. എനിയ്ക്കു ധൈര്യം വന്നില്ല. ഒന്നും കാണാനില്ല. വീണാലോ. ചിലരൊക്കെ മൊബൈല്‍ ഫോണ്‍ വിളക്കായി പിടിച്ചു പതുക്കെ പോയി വന്നു. ഫോട്ടോയുമെടുത്തു. അപ്പോള്‍ എനിയ്ക്കും ഒന്നു പോകാന്‍ മോഹം. സുജാതയും ശരിവച്ചപ്പോള്‍ ഒരു വലിയ ടോര്‍ച്ചു സംഘടിപ്പിച്ചു ഞങ്ങളും ഒന്നു പോയിവന്നപ്പോള്‍ എന്തോ കീഴടക്കിയ സന്തോഷം. ‍ ചുമരുകളും തട്ടും തൊട്ടു നോക്കിയപ്പോള്‍ ഐസ് പോലെ തണുപ്പു. ഡെവിള്‍സ് കിച്ചനില്‍ നിന്നും കാപ്പി കുടിച്ചു രണ്ടു പ്ലെയ്റ്റു പക്കോടയും പാര്‍സല്‍ വാങ്ങിയപ്പോള്‍ ബാഗില്‍ വെച്ചില്ലെങ്കില്‍ കുരങ്ങന്‍മാര്‍ കൂടെ കൂടുമെന്നു അവര്‍ ഓര്‍മ്മപ്പെടുത്തി. വീണ്ടും ശ്രദ്ധിച്ചു മുകളില്‍ കയറി ടേബിള്‍ ടോപ്പിലെത്തിയപ്പോള്‍ സാരംഗും ബാലുവും കുരങ്ങന്മാരുടെ കളിയും അസ്തമനസൂര്യന്റെ അതിമനോഹരമായ  ദൃശ്യവും കണ്ടു ഞങ്ങളെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു.  അല്പനേരം അതാസ്വദിച്ചു ഇനിയും കാണാന്‍ കിടക്കുന്ന മറ്റു ഭാഗങ്ങളിലേയ്ക്കു ഞങ്ങള്‍ നടക്കാന്‍ തുടങ്ങി.

മുന്നോട്ടു കുറച്ചു നടന്നപ്പോള്‍ പടിഞ്ഞാറു-വടക്കു ഭാഗത്തായി ‍വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടു ഞങ്ങള്‍ക്കു അതിശയം തോന്നി. ഇത്ര മുകളില്‍ ഇത്രയും വലിയ ജലാശയമോ? മരീചികയാവും, നമ്മള്‍ കുറെ നടന്നതല്ലേ? ആരോ പറയുന്നുണ്ടായിരുന്നു. അടുത്തു ചെന്നു നോക്കി , കുറച്ചു അവിടെ ഇരുന്ന ശേഷം പാണ്ഡവരുടെ കാലടിപ്പാടുകള്‍ കാണാനായി ഞങ്ങള്‍ ടേബിള്‍ ടോപ്പിന്റെ കിഴക്കു ഭാഗത്തേയ്ക്കു നീങ്ങി. വൃത്താകൃതില്‍ കല്ലുകള്‍ കൊണ്ടു അതിര്‍ത്തിയിട്ടു തുറന്ന ആകാശ

ത്തിനു കീഴെ  മണ്ണില്‍  കണ്ട കാലടിപ്പാടുകള്‍  യുഗങ്ങള്‍ക്കു ശേഷവും  കേടുവരാതിരിയ്ക്കുന്നതിന്റെ പിന്നിലെ രഹസ്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.  

അസ്തമനസൂര്യന്റെ ഭംഗി ആസ്വദിച്ചു കുറെ സമയം ചിലവാക്കിയശേഷം, ഏറെ ഇരുട്ടുന്നതു വരെഞങ്ങള്‍ അവിടമെല്ലാം നടന്നു കണ്ടു. എല്ല്വരും പോയിത്തുടങ്ങിയപ്പോള്‍ മനസ്സില്ലാമനസ്സോടെ ഞങ്ങളും വിടപറഞ്ഞു. വിസ്മയകരങ്ങളായ ദൃശ്യങ്ങളെക്കുറിച്ചു വഴിനീളെ സംസാരിച്ചു ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി. ബാല്‍ക്കണിയില്‍ നിന്നു ധൊം ഡാമും താഴ്വാരവും മലകളും രാത്രി തന്ന ദൃശ്യം ആസ്വദിച്ചു. പിന്നെ കുളീച്ചു ഫ്രെഷ് ആയി തികച്ചും മഹാരാഷ്ട്രീയന്‍ ആയ  ചുടു ഭക്ഷണം. കുശലമന്വേഷിയ്ക്കാന്‍ റിഷി എന്ന നായ ഓടിയെത്തി. ഭക്ഷാം കഴിച്ചു ചുറ്റും കുറച്ചു നടന്നു കണ്ടു. പിന്നെ റൂമിലെത്തി അടുത്ത ദിവസത്തേയ്ക്കുള്ള പരിപാടികള്‍ ഉറപ്പിച്ചു.

മുംബൈയില്‍ ഏസി ഇട്ടു ഉഷ്ണം മാറ്റുന്ന ചൂടു. മഹാരാഷ്ട്രയുടെ തന്നെ ഈ അറ്റത്തു ഫാന്‍ പോലുമിടാതെ ക്വില്‍റ്റിനടിയിലേയ്ക്കു നുഴയുമ്പോള്‍ മനസ്സില്‍ സമ്മിശ്രവികാരങ്ങളായിരുന്നു. നാളെ….മഹാബലേശ്വര്‍ പോകുന്നു…

വിഷുക്കൈനീട്ടവും കൊന്നപ്പൂവും

 

 

 

 

ഇരവും പകലും ഒരുപോലെ

കൃഷിവേലകളിനി തുടരാനായ്

വിഷുവന്നെത്തി കേട്ടില്ലേ

മുറവിളി,പക്ഷിക്കൂജനമായ്?

വിത്തും കൈക്കോട്ടും !

വിത്തും കൈക്കോട്ടും !

വിത്തു വിതയ്ക്കാനായ്

പുത്തരിക്കണ്ടമതെവിടെ?

കൈക്കോട്ടേന്താനായ്

കൃഷീവലരെവിടെ ?

മഞ്ഞക്കൊന്നപ്പൂക്കള്‍

നന്നായ്ത്തന്നെ ചിരിപ്പൂ

വിഷുവിന്‍ മാസ്മരികത്വ-

മോതാനെന്തുണ്ടിവിടെ?

പൂക്കണി,മത്താപ്പില്ല

കൈനീട്ടവുമില്ല

പൂജാന്മുറിയിലെ സൌഗന്ധത്തില്‍

ഞാനലിയുന്നില്ല

എന്നിട്ടും വിഷുവെന്തേ വന്നു,

എന്നെത്തേടി വന്നു ?

പുതുവത്സരമില്ല

പുതുവസ്ത്രവുമില്ല, പക്ഷേ

 നന്മ നിറഞ്ഞ മനസ്സിന്നുള്ളില്‍

എന്നും കൊന്നപ്പൂ കാണാം

എന്നും കൊന്നപ്പൂ!

 

 

 

 

 

ഇനിയുമൊരു വിഷു

 

(ഇതു ഞാന്‍ ഒരുക്കിയ കണീ)

വിഷു വന്നെത്തിയല്ലോ വീണ്ടുമിത്രയും വേഗം

വര്‍ഷത്തിന്‍ പ്രയാണമതെത്രയും വേഗം, സത്യം.

ഒരു വര്‍ഷവും കൂടിക്കടന്നു പോകുന്നെന്നോ?

ഒരു പ്രത്യാശയ്ക്ക് ഞാന്‍ കൊളുത്തുന്നല്ലോ തിരി.

പ്രക്ഷുബ്ധം മനസ്സിനു സ്വാന്തനമേകീടാനായ്

പ്രത്യാശയല്ലാതെന്തു മരുന്നു പറഞ്ഞീടു!

രാവിനു വിട പറഞ്ഞീടുവാന്‍ മടി,യതോ

നോവുമെന്‍ ഹൃത്തം കുതി കൊള്ളുന്നോ, അറിയില്ല

ഞാനൊട്ടു കാത്തു രാവു തീര്‍ന്നിടാന്‍, കണി കാണാന്‍

മാനസം കുളിര്‍ത്തൊന്നു കണ്ണനെക്കണ്ടീടാനായ്

കൊന്നപ്പൂ,ചക്ക, മാങ്ങ,യഷ്ടമംഗല്യം പിന്നെ

വെള്ളരി , തേങ്ങ വേണ്ടതൊക്കെയുമൊരുക്കി ഞാന്‍

 

കണ്ണന്റെ കമനീയ വിഗ്രഹം മറക്കാതെ

നന്നായിട്ടലങ്കരിച്ചൊരുക്കി വച്ചല്ലോ ഞാന്‍

കണിവെള്ളരിയ്ക്കമേല്‍ കൊന്നപ്പൂ കൂടെത്തന്നെ

കനകമയമായ നാണയം പ്രതിഷ്ഠിച്ചു 

വിഷുക്കേട്ടത്തിന്നായി കരുതി വെവ്വേറെയായ്

തെറുത്തു തിരി നീട്ടി, വിളക്കും തെളിയിച്ചു

ഉടച്ച തേങ്ങാമുറി വിളക്കായ് മാറ്റി, അരി

നിറച്ചു തിരിയിട്ടിട്ടെണ്ണയും നിറച്ചല്ലോ?

കൊളുത്തിവച്ച നേരം നിറയെക്കണ്ടു

മനം തുടിച്ചു, പ്രാര്‍ത്ഥിച്ചു ഞാന്‍

നല്ലൊരു വര്‍ഷത്തിനായ്

കണിയ്ക്കായ് കണ്ണും പൊത്തി പ്രിയനെ നയിച്ചു ഞാന്‍

നിറച്ചും കാണാനായി മക്കളോടോതീ ഞാനും

ഒരൊട്ടു മലയോളമാശിയ്ക്കാം നമുക്കിന്നു-

ഒരു കൈപ്പിടിയോളം കിട്ടാനായ്, അതിനായി

ട്ടാശിയ്ക്കിന്‍, ധനം വേണ്ടിതാശിയ്ക്കാന്‍ മനം മതി,

ആശിച്ച മനസ്സുമായ് മുന്നോട്ടു കുതിയ്ക്കുവിന്‍!

 

ഉയര്‍ത്തെഴുനേല്‍പ്പിന്റെ ദിവസം

 

ലേപനത്തിനായി സുഗന്ധദ്രവ്യങ്ങളുമായി-

ഗാഗുല്‍ത്താമലയില്‍ ഞങ്ങളെത്തി

കണ്ടതോ തുറന്ന നിന്‍ കല്ലറ

ഉള്ളിലായ് ശൂന്യതയെക്കീറി

വന്ന മാലാഖയോതി:

“അറിയില്ലെ, യേശു ഉയര്‍ത്തെഴുനേറ്റു”

 ഞങ്ങള്‍ പാവങ്ങള്‍

ഞങ്ങളുടെ പാപഭാരമല്ലേ

അങ്ങു ചുമന്നതു?

അങ്ങു നല്ലവനാണെന്നും

ജൂതരുടെ രാജാവെന്നും

അങ്ങു ജയിയ്ക്കട്ടെയെന്നും

പറഞ്ഞവര്‍ ഞങ്ങള്‍

ഞങ്ങള്‍ക്കിടയിത്തന്നെ ജനിച്ചവന്‍ ജൂദാസ്

അവന്റെ ഒറ്റുകൊടുക്കലിനെ അറിഞ്ഞവന്‍ നീ

എന്നിട്ടും നീ ക്രൂശിലേറപ്പെട്ടു

അപ്പത്തിനേയും വീഞ്ഞിനേയും

ശരീരവും രക്തവുമായി നിനച്ചു

നിന്നെയോര്‍ക്കാന്‍ നീ പറഞ്ഞു

പ്രാര്‍ത്ഥനാനിരതനായ നിന്നെ

ചുംബനത്തിലൂടെ ചൂണ്ടിക്കാട്ടി ജൂദാസ്

പീറ്ററൂടെ വാള്‍ അരിഞ്ഞ ചെവി

നിന്റെ തലോടലില്‍ തിരികെ

തള്ളിപ്പറയുമെന്നതു നിഷേധിച്ച പീറ്റര്‍

സമയമെത്തും മുന്‍പേ തന്നെ

നിന്നെ നിഷേധിച്ചില്ലേ,

കോഴി കരയുന്നതു മുന്‍പേ തന്നെ?

ബരാബസ്സിനെ വിമുക്തനാക്കി

നിന്റെ ചോരയ്ക്കു കണക്കു പറഞ്ഞവരും

ഈ നീതിമാന്റെ രക്തത്തില്‍

തനിയ്ക്കു പങ്കില്ലെന്നു പറഞ്ഞ പിലാത്തോസും

നിന്നെ വിവസ്ത്രനാക്കി

നിന്റെ തലയില്‍ മുള്‍ക്കിരീടം വെച്ചു

അവര്‍ നിന്നെ ജൂതരുടെ രാജാവു

എന്നു വിളിച്ച് അധിക്ഷേപിച്ചില്ലേ?

നിന്റെ ചോര അവര്‍ക്കു ഹരമായി

 

നിനക്കവര്‍ തന്നതു

ഭാരമേറിയ കുരിശു

 ഗാഗുല്‍ത്താമലയേറിയ നിന്റെ

കിതപ്പും നിശ്വാസങ്ങളും

ആരും കേള്‍ക്കാനുണ്ടായിരുന്നില്ല,

ഞങ്ങളൊഴികെ

ക്രൂശിതനായ് നിനക്കു തൊട്ടുതന്നെ

ക്രൂശില്‍ പിടയുന്ന ചോരന്മാര്‍ക്കു

നീ സ്വാന്തനമേകി

നിന്നെക്കണ്ടു നൊന്തു പിടയുന്ന മാതാവിനും

നീ സ്വാന്തനമേകി

ഒന്നെ നീ പിതാവിനോടു ചോദിച്ചുള്ളൂ

‘എന്താണു പിതാവേ

നീയെന്നെ കൈ വിടുന്നതു?’

ചുറ്റും കൂരിരുള്‍ പരത്തി

നീ സ്വര്‍ഗസ്ഥനായപ്പോള്‍

ദൈവപുത്രനെ തിരിച്ചറിഞ്ഞവര്‍ ഭയന്നു

ഭൂമി കുലുങ്ങി

ഞങ്ങള്‍ നിന്നെ ക്രൂശില്‍ നിന്നിറക്കി

കല്ലറയില്‍ മൂടി

കനത്തകല്ലാല്‍ ദ്വാരമടച്ചു

 

ഇന്നു മൂന്നാമത്തെ ദിവസം

സുഗന്ധലേപനണളുമായി ഞാനെത്തി

ഞാന്‍,മേരി,മഗ്ദലനയിലെമേരി,

നിന്റെ ഉയിര്‍പ്പുകണ്ടു പുളകിതയായി

നിന്റെ സ്വരം കേട്ടു തരളിതയായി

നിന്റെ കൂട്ടുകാരെ

സമാധാനത്തിന്റെ ദൂതരാക്കി നിയോഗിച്ച്

നീ വീണ്ടും സ്വര്‍ഗ്ഗസ്ഥനായ പിതാവില്‍

ചേരുന്നതും ഞാന്‍ കണ്ടു,

ഞാന്‍ മേരി, മേരി മഗ്ദലന.

 

കാപാലിക

 

 

നിണമൊഴുകുന്നു, തുടച്ചു നക്കുവാനാ-

യൊരു ഗണമുണ്ടു നിനക്കു ചുറ്റുമായി

ചുടലയില്‍ നൃത്തവിനോദമാടാ-

നതി കൊതിയോ , വരവെത്ര കേമം!

ത്ധടുതി ചിലങ്കയുതിര്‍ത്തു വീചി നിന്റെ

വരവതു ചൊല്ലി, യൊളിച്ചിടാനോ?

കടുനിണമൊട്ടിപ്പിടിച്ചുനാവില്‍,

കനലുകള്‍ പോലെ തിളങ്ങി കണ്ണു രണ്ടും

അതിവികൃതം തവ രൌദ്ര ഭാവമെന്തി-

ന്നറിവതുമില്ല, തിളച്ച രോഷം,

സകലതുമിന്നു പറഞ്ഞിടുന്നു നിന്റെ

കുടിലതപൂണ്ട മനസ്സു തന്റെ വേല

പറയുക,ഭൂവില്‍ വിതച്ചിടാനായ്

കരുതും പാപമതിന്റെ വിത്തുകള്‍

വിതറുന്നതു നീ, ഭുവിയ്ക്കെഴും

കദനം നിന്നുടെ ശില്‍പ്പമല്ലയോ?

കൊടുശാപമതതേറ്റു മന്നില്‍ വ-

ന്നിഹ ജീവനെടുത്തു വാണിടും നീ

ഇനിയാരവതാരമേല്‍ക്കണം നിന്‍

വധ, വംശവിനാശനത്തിനായ്? 

 

THE DECCAN ODYSSEY-1 (ദ ഡക്കാന്‍ ഒഡീസി-1)

        പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു അതു. ഒന്നു പഞ്ചഗനി-മഹാബലേശ്വര്‍ വരെ പോയി വന്നാലൊ?  ഒരു ഡക്കാന്‍ ഒഡീസി.  3 ദിവസം അടുപ്പിച്ചു കിട്ടുന്ന അവധിയാണു ഇത്തരമൊരു ചിന്തയ്ക്കു വഴിയൊരുക്കിയതെന്നത് നേരു. എന്തായാലും ഈ ചിന്തയറിയാനിടയായ ഒരു കുടുംബ സുഹൃര്‍ത്തു സമയം കളയാതെ തന്നെ പഞ്ചഗനിയില്‍ പരിചയമുള്ള ഒരു താമസസ്ഥലം ഏര്‍പ്പാടാക്കുകയും 7 പേര്‍ക്കു സുഖമായി സഞ്ചരിയ്ക്കാനാകുന്ന ഇന്നോവ കാര്‍ ബുക്കു ചെയ്യുകയും ചെയ്തതോടെ ട്രിപ്പിനെക്കുറിച്ചുള്ള പ്രതീക്ഷ മനസ്സില്‍ സ്ഥാനം പിടിച്ചു. ഇതുവരേയും പഞ്ചഗനി-മഹാബലേശ്വര്‍ എന്നു കേട്ടിട്ടേ ഉള്ളൂ, സിനിമയിലൊക്കെ ക്ണടിട്ടുണ്ടെങ്കില്‍ക്കൂടി.

ആകെ 3 ദിവസത്തെ പ്രോഗ്രാം.  എല്ലാം വിശദമായി പ്ലാന്‍ ചെയ്തിരുന്നു.  കാണേണ്ട സ്ഥലങ്ങളും സമയവുമെല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു. താമസസ്ഥലം ഒരു സുഹൃത്തിന്റെ വീടിന്റെ ഒന്നാം നിലയാണെന്നും താഴെ അവര്‍ താമസിയ്ക്കുന്നുവെന്നും അറിഞ്ഞപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരേയൊരു കുട്ടിയായ സാരംഗിനു ഇച്ചാഭംഗം- റിസോര്‍ട്ടില്‍ ബുക്കു ചെയ്യാത്തതിനു.  ഞങ്ങള്‍ ആകെ ഏഴുപേര്‍ വലിയവരും സാരംഗും.  നിശ്ചയിച്ചതുപോലെ തന്നെ വെള്ളിയാഴ്ച്ച രാവിലെ 10.30നു പുറപ്പെട്ടു. നല്ല പുതിയ ഇന്നോവ കാര്‍. ഏ.സി. ഉണ്ടു. സുസ്മേരവദനനായ ഡ്രൈവര്‍. നേരെ പഞ്ചഗനിയിലേയ്ക്കു…

     പഞ്ച്ഗനി - അഞ്ചു കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. സമുദ്ര നിരപ്പില്‍ നിന്നും 1334 മീറ്റര്‍ ഉയരത്തിലാണിതു സ്ഥിതി ചെയ്യുന്നതു. മുംബൈയില്‍ നിന്നും270  കിലോമീറ്റര്‍ ദൂരം. രണ്ടു വ്യത്യസ്ത വഴികളിലൂടെ ഇവിടെ എത്തിച്ചേരാം. മഹഡ് വഴി പോയാല്‍ ആദ്യം മഹാബലേശ്വറിലും പിന്നീടു പഞ്ച്ഗനിയിലുമെത്താം. പുനെ വഴി പോയാല്‍ ആദ്യ പഞ്ച്ഗനിയിലും അവിടെ നിന്നു മഹാബലേശ്വറിലുമെത്താം. ഞങ്ങള്‍ പുനെ-സത്താറ വഴിയാണു പോയതു. കട്രജ് തുരങ്കത്തിനുള്ളിലൂടെ കാര്‍ നീങ്ങുമ്പോള്‍ എല്ലാവരും ചേര്‍ന്നു ഉറക്കെ ആരവമുണ്ടാക്കി .1.5 കിലോമീറ്റര്‍ ദൂരമുള്ള ഈ ടണല്‍ കടന്നു മറുഭാഗത്തെത്താന്‍ 5 മിനിറ്റു സമയമെടുക്കും  മുന്നോട്ടുപോകുംതോറും ആവേശം കൂടി വന്നു. ചുറ്റുപാടുമുള്ള കാഴ്ചകള്‍ ആകര്‍ഷണീയമായിത്തോന്നി. എവിടെ നോക്കിയാലും മലനിരകളും പാറക്കെട്ടുകളും മാത്രം.  5  മണിക്കൂര്‍ നേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ പഞ്ച്ഗനി ടൊണില്‍ എത്തിച്ചേര്‍ന്നു.

         പഞ്ച്ഗനി വളരെ ചെറിയതും തിരക്കു കുറഞ്ഞതുമായ സ്ഥലമാണു. പഴയ ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിയ്ക്കുന്ന കെട്ടിടങ്ങള്‍. പാഴ്സികളുടെ വീടുകളും ധാരാളമായിട്ടുണ്ടു. പൊതുവേ വളരെ മന്ദമായ രീതിയില്‍  നീങ്ങുന്ന ജീവിതരീതി. നല്ല തണുപ്പുള്ള കാലാവസ്ഥ. (വിന്ററില്‍ 12ഡിഗ്രീ, സമ്മറില്‍ മാക്സിമം 30, ഹ്യുമിഡിറ്റി തീരെ കുറവും.) കാലവസ്ഥ തന്നെയാണല്ലോ ഈ സ്ഥലത്തിനെ ബ്രിട്ടീഷുകാര്‍ക്കു വേനല്‍ക്കാല സുഖവാസത്തിനു പ്രിയംകരമാക്കിത്തീര്‍ത്തതു. അവര്‍ നട്ടുപിടിപ്പിച്ച സില്‍വര്‍ ഓക്കു മരങ്ങള്‍ ഇപ്പോഴും ധാരാളമായി കണ്ടു വരുന്നു. വൃക്ഷങ്ങളാല്‍ നിബിഡമായിത്തോന്നി  ഈ സ്ഥലം. റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ക്കു പ്രസിദ്ധമാണിവിടം.  പല  ബോളിവൂഡ് സിനിമാതാരങ്ങളും ഇവിടത്തെ സ്കൂളില്‍ പഠിച്ചവരായുണ്ടു.  പല സ്കൂളുകളുടെയും ബോര്‍ഡുകള്‍ വഴിയരികിലായി കാണാനിടയായി.  മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍  പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കൃഷ്ണാനദി കാണാം.  താഴെ താഴ്വാരങ്ങളും, മേടുകളും, കൃഷിസ്ഥലങ്ങളും , മുകളില്‍ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന മലകളും…സ്വര്‍ഗ്ഗത്തിലേയ്ക്കാണൊ പോകുന്നതെന്നു തോന്നിപ്പോയി.

           ഉച്ച കഴിഞ്ഞിരുന്നതിനാല്‍ നല്ല വിശപ്പു. പഞ്ച്ഗനി സെന്ററിലെ പുരോഹിത് റെസ്റ്റോറന്റ് ആണു നിര്‍ദ്ദേശിച്ചിരുന്നതു. ഭക്ഷണം  കഴിച്ചു ബാഗെല്ലാം റൂമില്‍ കൊണ്ടുവന്നു വെച്ചു അല്‍പ്പം വിശ്രമിച്ച ശേഷം വിത്സണ്‍ പോയന്റ്,ടെബിള്‍ ടോപ് എന്നിവ സന്ദര്‍ശിയ്ക്കലാണു അന്നത്തെ പ്രോഗ്രാം. സാരംഗ് വീണ്ടും റിസോര്‍ട്ടിന്റെ കാര്യം പറഞ്ഞുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ കാര്‍ വലത്തോട്ടു തിരിഞ്ഞു ഒരു കുണ്ടന്‍ ഇടവഴിയിലൂടെ പോയി ഗേറ്റു കടന്നു ഒരു ബംഗ്ലാവിന്റെ മുറ്റത്തു നിന്നു. അല്‍പ്പം അത്ഭുതത്തോടെ പുറത്തിറങ്ങിയ ഞങ്ങള്‍ മുന്നിലെ അതിമനോഹരമായ ദൃശ്യങ്ങള്‍ കണ്ടു അന്തം വിട്ടു നിന്നു.  ഞങ്ങളെ സ്വീകരിയ്ക്കനെന്നോണം ഓടിയെത്തി സ്നേഹം നടിച്ച ഒരു നായ അകത്തുനിന്നും ആരോ വിളിച്ചപ്പോള്‍ അനുസരണാപൂര്‍വ്വം സ്വസ്ഥാനത്തുപോയിക്കിടന്നു ഞങ്ങളെ നോക്കുന്നതു കണ്ടു. അവനും ഞങ്ങളെക്കണ്ടപ്പോള്‍ എക്സൈറ്റഡ് ആയെന്നു തോന്നുന്നു. ഡ്രൈവര്‍ ഇതിനകം ബാഗുകളെല്ലാം പുറത്തിറക്കി വച്ചു കഴിഞ്ഞിരുന്നു. കീ മേടിച്ചു അവര്‍ കാണിച്ചുതന്ന ഇരുമ്പുഗോവണി കയറി ഒന്നാം നിലയിലെത്തിയവരെല്ലാം തന്നെ ആവേശാധിക്യത്താല്‍ ഉറക്കെയുറക്കെ ഓരോന്നു പറഞ്ഞു മുന്നില്‍ കണ്ട സ്വര്‍ഗ്ഗ സദൃശമായ കാഴകള്‍ ആസ്വദിയ്ക്കാന്‍ തുടങ്ങി. ബാല്‍ക്കണിയ്ക്കു മുന്‍വശം തുറസ്സായ സ്ഥലമാണു . അവിടെ നിന്നും താഴ്വാരം തുടങ്ങുന്നു. ഞങ്ങള്‍ക്കു മുന്നില്‍ ധോം ഡാം നീണ്ടു പരന്നു കിടക്കുന്നു. ചുറ്റും മലകള്‍.പുഴ,  ആകാശം, താഴ്വാരം. കടലാസും നിറങ്ങളും കൈയ്യില്‍ കിട്ടിയാല്‍ ആരും വരച്ചുപോകുന്ന കാഴ്ച്ച…ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതു ഇതു തന്നെയാകുമോ? സംശയം തോന്നി. കൈയ്യിലെ ബാഗുകള്‍ അകത്തു വയ്ക്കാനായി ഉള്ളില്‍ക്കടന്ന ഞങ്ങളെ സുന്ദരമായി സജ്ജമാക്കിയ സ്വീകരണമുറിയും കിടപ്പുമുറികളും ശരിയ്ക്കും അത്ഭുതപ്പെടുത്തി. ഇന്റീറിയര്‍ വളരെ ടേസ്റ്റോടെ തന്നെ ചെയ്തിരിയ്ക്കുന്നു. സാരംഗ് പറയുന്നതു കേട്ടു, റിസോര്‍ട്ടിനേക്കള്‍ നല്ലതു തന്നെയെന്നു. ഞങ്ങളുടെയെല്ലാം  മനസ്സില്‍ അപ്പോള്‍ തോന്നിയ  കാര്യം ഒന്നു തന്നെയായിരുന്നു. എങ്ങോട്ടും പോകേണ്ടാ, ഇവിടെത്തന്നെ മൂന്നു ദിവസം ചിലവഴിച്ചാല്‍ മതിയല്ലോ എന്നു.

അല്പം വിശ്രമിയ്ക്കണമെന്നു കരുതിയെങ്കിലും എക്സൈറ്റ്മെന്റു കാരണം അതിനായില്ല. പുറത്തുവന്നു ബാല്‍ക്കണിയില്‍ നിന്നു,  മനോഹരമായ ധോം ഡാമും കൃഷ്ണാനദിയും കാണാനായി. പഞ്ചഗനിയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരത്തോളം മഹാബലേശ്വര്‍ വരെ പരന്നു കിടക്കുന്നു ഈ ഡാമിലെ വെള്ളം.  പുഴ, മല, തടാകം, ആകാശം- എന്നിവ ചേര്‍ന്നുള്ള മനോഹരമായ പ്രകൃതിയുടെ ക്യാന്‍ വാസാണു ഞങ്ങള്‍ക്കിവിടെ തൊട്ടു മുന്നില്‍ മതിവരുവോളം കാണാന്‍ കിട്ടിയതു. അന്നു മഹാരാഷ്ട്രീയന്‍ നവവത്സരമായതിനാല്‍ (ഗുഡി പട് വാ)  വീടിനു മുന്‍ഭാഗത്തായി വലിയ വടിയ്ക്കുമുകളില്‍ മനോഹരമായി അലങ്കരിച്ച ‘ഗുഡി’ കാണാനായി. എന്തായാലും ഈ നവവത്സരത്തിലെ കാഴ്ച്ച മോശമില്ല, മനസ്സില്‍ തോന്നി.

4 മണിയോടെ ഞങ്ങള്‍ പാഴ്സി പോയന്റു, വിത്സണ്‍ പോയന്റു, ടേബിള്‍ ടോപ് എന്നിവ കാണാനായി പുറപ്പെട്ടു. വഴിയില്‍ ഓരോ പോയന്റിലേയ്ക്കുമുള്ള പ്രവേശനറോഡുകളില്‍ നിന്നും ടിക്കട്ടെടുത്തു. ആദ്യം വരുന്നതു പാഴ്സി പോയന്‍റ്റു. ഇവീടെ കാണുന്ന അതേ കാഴ്ച്ച  തന്നെ ഞങ്ങള്‍ക്കു താമസസ്ഥലത്തു നിന്നാല്‍ മതിവരുവോളം കിട്ടുന്നതു തന്നെയായതിനാല്‍ അധിക നേരം നിന്നില്ല. നേരെ വിത്സണ്‍ പോയന്റിലേയ്ക്കു തിരിച്ചു.