മുൻപു പലപ്പോഴും കേൾക്കാനിടയായിട്ടുണ്ടു, ഔറംഗാബാദിലെ ബീബി-ക-മക്ബറയെക്കുറിച്ച്. ഇ തിനെ പാവങ്ങളുടെ താജമഹൽ /ദഖനി താജ് /ഡെക്കാന്റെ ടാജ് എന്നും വിളിയ്ക്കാറുണ്ട്.
കഴിഞ്ഞ വർഷം താജമഹൽ സന്ദർശിച്ചതിനു ശേഷം കരുതിയിരുന്നു, എന്നെങ്കിലും ബീബി-കാ-മക്ബറയും സന്ദർശിയ്ക്കണമെന്നു. അതിത്ര വേഗമാകുമെന്നു കരുതിയില്ലെന്നു മാത്രം. 1660ൽ ഔറംഗസീബിന്റെ മകനായ അസം ഷാ തന്റെ അമ്മ ദിൽ രസ് ബനോ ബേഗത്തിന്റെ (റബിയ ദുറാനി)ഓർമ്മയ്ക്കായി പണികഴിപ്പിച്ച ഈ മക്ബറ സ്ഥിതിചെയ്യുന്നതു ഔറംഗാബാദ് ടൌണിൽ നിന്നും 8 കിലോമീറ്റർ ദൂരെ ബേഗംപുരയ്ക്കടുത്തായാണു. പ്രവേസനഫീസ് 5 രൂപ. വിദേശീയർക്കു നൂറുരൂപയും. വൈകീട്ടു ഏതാണ്ട് നാലരയോടുകൂടിയാണു ഞങ്ങൾ അവിടെ എത്തിയതു.
നല്ല ഉയരമുള്ള ആർച്ചോടുകൂടിയ പ്രവേശനമാളികയും നാലുപുറവും ദ്വാരങ്ങളും കൊത്തു വേലകളും കൊണ്ടു അലങ്കരിയ്ക്കപ്പെട്ട മതിൽക്കെട്ടും കൊണ്ടു സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്ന ബീബി-ക-മക്ബറ ആർച്ചിനുള്ളിൽക്കൂടി പുറമേ നിന്നു തന്നെ കാണാനാകുന്ന രീതിയിലാണു നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നതു. പലതരത്തിലുമുള്ള കൊത്തുപണികൾ പ്രവേശന കെട്ടിടത്തിന്മേൽ കാണാമായിരുന്നു. അകത്തു കടന്നപ്പോൾ ടാജ്മഹലുമായുള്ള സാമ്യത അല്ലെങ്കിൽ ടാജ് മഹലിന്റെ ഓർമ്മയുണർത്തുന്ന പലതും കാണാനായി. വെള്ളം നിറച്ച ചെറിയ പൂൾ, അതിനു മുൻപിലായി ബെഞ്ചിൽ ടാജിലേപ്പോലെതന്നെ ഫോട്ടോയെടുക്കുന്ന സന്ദർശകർ, പ്രധാനകെട്ടിടത്തിന്നു മുൻ വശത്തായുള്ള
നടവഴികൾ, അലങ്കാര വൃക്ഷങ്ങൾ, ഫൌണ്ടനുകൾക്കായി വെള്ളം നിറയ്ക്കാനുള്ള നീണ്ട വീതിയുള്ള ചാലുകൾ ( പക്ഷേ അവയിലൊന്നും തന്നെ വെള്ളമില്ലാതിരുന്നതിനാൽ ദൃശ്യ ഭംഗി തീരെ കുറഞ്ഞതായി തോന്നി) ഒക്കെ ടാജിനെ ഒരു നിമിഷം ഓർമ്മിപ്പിച്ചു. പക്ഷേ ഒരു തരത്തിലും ടാജുമായി താരതമ്യപ്പെടുത്താനാവാത്തത്ര അന്തരം എല്ലാക്കാര്യങ്ങളിലും കാണാമായിരുന്നു. അക്ബർ/ഷാജഹാൻ നിർമ്മാണങ്ങളിലെ ആഡംബരവുമായി മുഗളരുടെ അത്യധികം ലളിതമായ ഈ സംരംഭത്തെ എങ്ങനെ തുലനം ചെയ്യും? താജ്മഹലിന്റെ ഒരു ചെറിയ രൂപരേഖ ചിലയിടങ്ങളിൽ കാണാനായെങ്കിലും മേന്മ എവിടെയും കാണാനായില്ല. ചുമരുകളിലെ അടർന്നു വീണുകൊണ്ടിരിയ്ക്കുന്ന പ്ലാസ്റ്ററുകൾ, നിർമ്മാണത്തിലെ സ്വരച്ചേർച്ചകൾ, പുറത്തെ ചിത്രവേലകൾ തുടങ്ങിയവ തന്നെ ടാജിന്റെ മഹനീയത എത്രയോയധികം കേമമെന്നു വിളിച്ചോതി.
മുകളിലെ താഴികക്കുടം മാർബ്ബിൾ തന്നെ (ജയ്പൂർ മാർബിൾ). ഹെക്സഗൺ രൂപത്തിലെ മുസ്സോളിയവും അതിനു ചുറ്റുമായുള്ള ഉയർന്ന പ്ലാറ്റ്ഫോറവും നാലുഭാഗത്തുമായുള്ള പടുകൂറ്റൻ പില്ലറുകളും താഴികക്കുടങ്ങളും പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ടാജുമായി താരതമ്യം ചെയ്യാതെ നോക്കുകയാണെങ്കിൽ തനതായ ഒരു ശൈലി ഇല്ലെന്നു പറയാനാകില്ല.
റിനോവേഷൻ വർക്കിനോടനുബന്ധിച്ചു ഡോമിനു മുകൾഭാഗത്തു നിറയെ ഇരുമ്പു ദണ്ഡങ്ങളാൽ ഒരു കിരീടം പോലെ ഉണ്ടാകിയതു മക്ബറയുടെ ശരിയായ ഭംഗിയെ അൽപ്പം കുറച്ചുവെന്നു തോന്നി. . പിച്ചളയിൽ വിസ്മയിപ്പിയ്ക്കുന്ന കരചാതുരിയോടുകൂടിയ വാതിലുകൾ അത്യന്തം മനോഹരമായിത്തോന്നി. ചുമരിൽ ഇലകളും പൂക്കളും നിറഞ്ഞ പ്ലാസ്റ്റർ വേലകൾ. ചിലയിടങ്ങളിൽ അത്യന്തം സുന്ദരമായ വർണ്ണ ശബളമായ ചിത്രപ്പണികളും കാണായി. ഉയർത്തിയ ചതുരാകൃതിയിലുള്ള പ്ലാറ്റ്ഫോമിനു മുകളിലായാണു മുസ്സോളിയം സ്ഥിതി ചെയ്യുന്നതു. മുസ്സോളിയത്തിന്റെ ഉൾഭാഗത്തു ഒക്ടോഗൊണൽ ആകൃതിയിൽ ദ്വാരങ്ങളോടുകൂടിയ സ്ക്രീനിനുകൾ കബറിടത്തെ സംരക്ഷിയ്ക്കുന്നു. അറ്റത്തു ചുവന്ന കരയിൽ സ്വർണ്ണത്തൊങ്ങലോടുകൂടിയ കടും പച്ചപട്ടു കബറിടത്തെ മൂടിയിരിയ്ക്കുന്നു. ഒക്ടോഗണൽ ആകൃതിയോടുകൂടിയ മുകളിലെ വ്രാന്തയിൽ നിന്നു നോക്കിയാൽ താഴെയുള്ള കബറിടം ദർശിയ്ക്കാനാകും. വ്രാന്തകളിലെ പകുതിസ്ക്രീനുകളും നിറയെ ദ്വാരത്തോടുകൂടിയവയാണു. സന്ദർശകർ വലിച്ചെറിയുന്ന നാണയത്തുട്ടുകളാൽ കബറിനു മുകളിലെ തുണി

നിറയപ്പെട്ടിരിയ്ക്കുന്നു . മുകളിലേയ്ക്കു നോക്കിയാൽ മാർബിളിൽ തീർത്ത ഡോം കാണാം . ഇവിടെ ചിത്രവേലകളും കൊത്തു പണികളും കാണാം. അവയ്ക്കു തൊട്ടു താഴെയായാണു വെന്റിലേറ്റേർസ് സ്ഥിതി ചെയ്യുന്നതു. ബാൽക്കണി,ചുമരുകൾ എന്നിവയെല്ലാം കൊത്തുപണികളാൽ സമൃദ്ധമാണു, പക്ഷെ ടാജുമായി
താരതമ്യം ചെയ്യാനാകില്ലെന്ന് മാത്രം. പുറത്തെ പടുകൂറ്റൻ സ്തംഭങ്ങൾക്കു കൊത്തു പണികൾ ഒന്നും തന്നെയില്ല. രണ്ടു ബാൽക്കണികൾ വീതം. മുകളിൽ ചെറിയ മിനാരെറ്റുകളും കാണാം.
രണ്ടു കുന്നുകൾക്കിടയിലെ ഗാപിൽ ശരിയായി ഫിറ്റ് ആവുന്ന വിധം പണികഴിപ്പിയ്ക്കപ്പെട്ട ഈ മുസ്സോളിയവും പരിസരവും ഗതകാലത്തിന്റെ ഓർമ്മകൾ നമ്മളിലുണർത്തുന്നു. താജ് മഹൽ സന്ദർശിച്ചപ്പോഴുള്ള വികാരമല്ല ഇവിടെ വന്നപ്പോഴുണ്ടായതു. താജ് എന്നും എല്ലാവർക്കും മധുരോദാരമായ ഒരു സ്വപ്നം തന്നെ. പാവങ്ങളുടെ ടാജ് അൽപ്പംകൂടി ചരിത്രത്തിന്റെ ഓർമ്മകളാവാം നമ്മിലുണർത്തുന്നതു.



സായൂജ്യമടയുന്നവർ. തിക്കിത്തിരക്കി മുന്നിലെത്തി, നന്നായി പ്രാർത്ഥിച്ചു, നമസ്കരിച്ചപ്പോൾ അനിർവചനീയമായ സന്തോഷം തോന്നി. ഒഴുക്കിലൂടെ പുറത്തെയ്ക്കെത്തിയപ്പോൾ പൂജാരി തിലകം ചാർത്തുന്ന തിരക്കായിരുന്നു പുറത്തു. എത്ര പ്രസിദ്ധമായ അമ്പലമായിട്ടുകൂടി ഒരു നാടൻ അമ്പലത്തിലെ ശാന്തതയാണിവിടെക്കാണാൻ കഴിഞ്ഞതു. അതു കൊണ്ടു തന്നെയാവാം, ഭക്തിയും തോന്നിയതു. ഒരുപക്ഷേ ടൂറിസ്റ്റു സീസണോ, ശിവരാത്രിക്കാലമോ അല്ലാത്തതിനാലായിരിയ്ക്കാം തിരക്കു കുറവിനു കാരണം.. ശിവരാത്രി സമയത്തെ ഇവിടുത്തെ തിരക്കു ഊഹിയ്ക്കാവുന്നതേയുള്ളൂ. ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൊത്തുകലയെക്കുറിച്ചും പഠനം നടത്തുന്നവർക്കിവിടം ഒരു പറുദീസ തന്നെ.
ടെമ്പിൾ ആയി രൂപാന്തരപ്പെടുത്തി. മടിച്ചു നിന്ന ഞങ്ങളെ പൂജാരി അടുത്തു വിളിച്ചു തിലകക്കുറി ചാർത്തിത്തന്നപ്പോൾ ആരെയാണു വന്ദിയ്ക്കേണ്ടതെന്നൊരു സംശയം.ആദ്യമായാണു ഭാരതമാതാവിന്റെ ഒരമ്പലത്തിൽ പോകുന്നതു. ഭാരത് മാതാ കീ ജയ് വിളിച്ചല്ലേ ശീലമുള്ളൂ.എന്നാലും തൊഴുതപ്പോൾ സന്തോഷം തോന്നി. അമ്പലത്തിന് ബാക്ഗ്രൌണ്ടു ആയി ദൂരെ കുന്നിന്മുകളിൽ 12ആർച്ചുകളൊടുകൂടിയ ബാരദാരി (12 doored) പറയത്തക്ക കേടൊന്നും കൂടാതെ നിലകൊള്ളുന്നു. ഇവിടെ നിന്നാൽ എല്ലാ ഭാഗത്തേയ്ക്കും നല്ല വ്യൂ കിട്ടും.ഇതെല്ലാം ഇപ്പോൾ ആർക്കിയോളോജിക്കൽ
ഡിപ്പാർട്ടുമെന്റിന്റെ കയ്യിലാണു.
ജലസംഭരണികളായിരുന്നുവത്രെ! ഉള്ളിലേയ്ക്കൊന്നു എത്തിച്ചു നോക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.
കണ്ടു. ഇതിനു മുകളിൽ നിന്നാൽ നാലുപാടും നല്ല വീക്ഷണമാണു. ഈ പീരങ്കിയുപയോഗിച്ചു 7 കിലോമീറ്റർ ദൂരം വരെ വെടിവയ്ക്കാനാകുമെന്നു ഗൈഡ് പറഞ്ഞപ്പോൾ വിസ്മയം തോന്നി. മുന്നിൽ ചാന്ദ്മിനാർ മലനിരകളുടെ ബാക്ഗ്രൌണ്ടിൽ അതിമനോഹരമായൊരു ചിത്രമായി നിവർന്നു കിടക്കുന്നു. നല്ല ശക്തിയുള്ള കാറ്റു കുളുർമ്മയുമായെത്തി. ശ്രദ്ധിച്ചില്ലെങ്കിൽ പറന്നുപോകുമെന്നു തോന്നി. വല്ലാത്ത ത്രിൽ. ഇറങ്ങിപ്പോരാൻ തോന്നുന്നില്ല.
അതിമനോഹരമായ കാഴ്ച്ചകളാണു താഴെയിറങ്ങിയ ഞങ്ങൾക്കു കാണാൻ കഴിഞ്ഞതു.കരിങ്കല്ലിൽ വെട്ടിയുണ്ടാക്കി വെള്ളം നിറച്ച കിടങ്ങുകളാൽ സുരക്ഷിതമാക്കപ്പെട്ട കോട്ടയ്ക്കകം (Citadel) മുന്നിൽ ഒരദ്ഭുതം പോലെ. കിടങ്ങിൽ ഇപ്പോഴും വെള്ളമുണ്ടു, ഒരു തരം പച്ചനിറമാണു വെള്ളത്തിനു. കെട്ടിക്കിടക്കുന്നതിനാലാകാം. (ഇന്ത്യയ്ക്കാരുടെ പരിസരമലിനീകരണ സ്വഭാവം എല്ലാ വിദേശീയരും കൂടി അറിഞ്ഞിരിയ്ക്കാനെന്നോണം കിടങ്ങുകളിലേയ്ക്കു വലിച്ചെറിയപ്പെട്ട
പ്ളാസ്റ്റിക് ബോട്ടിലുകൾ വെള്ളത്തിൽ ഒന്നിച്ചുകൂടി പൊന്തിക്കിടക്കുന്ന കാഴ്ച്ച വല്ലാതെ സങ്കടപ്പെടുത്തി. എടുത്ത ഫോട്ടോ ഉന്നത സ്ഥാനത്തേയ്ക്കു അയച്ചു കൊടുക്കണമെന്നു പോലും തോന്നിപ്പോയി). ഉള്ളിലേയ്ക്കു കടക്കാനായി ഇരുമ്പു കൊണ്ടു നിർമ്മിച്ച മടക്കു പാലം കിടങ്ങിനു മുകളിലായുണ്ടു. വേറെ വഴി ഇല്ലതാനും. പണ്ടു ഈ വെള്ളത്തിൽ ധാരാളം മുതലകൾ ഉണ്ടായിരുന്നു. (ഇപ്പോൾ ഉണ്ടോ ആവോ? അറിയില്ല.) സുരക്ഷാ സംവിധാനത്തെ മറികടന്നെത്തിയാലും മുതലകളുള്ള കിടങ്ങു താണ്ടിയാലേ ശത്രുവിനു കോട്ടയ്ക്കകം പ്രാപിയ്ക്കാനാകൂ. പിടികൂടപ്പെട്ടാലും അവൻ ഈ മുതലകൾക്കു ഭക്ഷണമായിത്തീരും. ഇന്ത്യയുടെ ഏത്താണ്ടു മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇത്രയും സുരക്ഷിതമായ ഈ സ്ഥലം എന്തുകൊണ്ടും രാജ്യത്തിന്റെ തലസ്ഥാനത്തിനു അനുയോജ്യം തന്നെ. കുതന്ത്രത്തിലൂടെയല്ലാതെ ഈ കോട്ട ഒരാൾക്കും പിടിച്ചടക്കാനുമായിട്ടില്ല. ഇരുമ്പു കൊണ്ടുണ്ടാക്കിയ ഡ്രോ
ബ്രിഡ്ജ് വഴി ഉൾവശത്തെത്തിയ ഞങ്ങൾ പാറയിൽ കൊത്തിയെടുത്ത ഗുഹാമുഖത്തേയ്ക്കാണു നയിക്കപ്പെട്ടതു. ഇതാണ് ശരിയായ കോട്ട. ഉള്ളിൽ കടക്കുന്നതിനുള്ള വഴി തീർത്തും അന്ധകാരം നിറഞ്ഞതും വളഞ്ഞുപുളഞ്ഞു വല്ലാതെ കൺഫ്യൂഷൻ ഉണ്ടാക്കുന്നതുമാണു. ഞൺഗളുടെ ഗൈഡിന്റെ നിർദ്ദേശമനുസരിച്ചു ആ വഴി ഞങ്ങൾക്കു കാണിച്ചു തരാനായി പ്രത്യേകം ജ്വലിപ്പിച്ച തീപ്പന്തവുമായി ഒരാൾ വന്നു. കൂട്ടമായി ഗുഹയുടെ ഓരത്തെ മതിൽ പിടിച്ചു പന്തത്തിന്റെ വെളിച്ചത്തിൽപ്പോലും മുന്നോട്ടു നടക്കാൻ ഭയം തോന്നി. എങ്ങിനെ , എവിടെ കാലുവയ്ക്കണം, എത്ര പടികൾ, എവിടെ തിരിയണം, നിൽക്കണം എന്നെല്ലാം അയാൾ പറയുന്നതിനനുസരിച്ചു തന്നെ ഞങ്ങൾ മുന്നോട്ടു നീങ്ങി. ചിലയിടങ്ങളിൽ വഴി രണ്ടായി പിരിയുന്നതു ശത്രുക്കൾക്കു ശങ്ക വരുത്തുന്നതിനു വേണ്ടിയാണു. അത്തരം സ്ഥലങ്ങളിൽ ഒരുമാത്ര സംശയിച്ചു നിന്നാൽ അവരെ മുകളിൽ നിന്നും തിളച്ച വെള്ളം, എണ്ണ എന്നിവ ഒഴിച്ചു മുന്നോട്ടുള്ള വരവിനെ തടയാനാവും.ഒരുളൻ കല്ലുകൾ തലയ്ക്കു മുകളിലേയ്ക്കിടും. തെറ്റായ വഴിയിലൂടെ നീങ്ങിയാൽ ചിലപ്പോൾ നേരെ തുറന്നു കിടക്കുന്ന കിടങ്ങിലെ മുതലകളുടെ വായിലേയ്ക്കുമാവാംഇരുട്ടിന്റെ തീക്ഷ്ണത ഞങ്ങൾക്കു ബോധ്യപ്പെടുത്താനായി ഒരു സ്ഥലത്തു വെച്ചു പന്തം ഊതിക്കെടുത്തിയപ്പോൾ തൊട്ടു നിൽക്കുന്ന ആളെപ്പോലും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആദ്യമായാണു ശരിയായ അന്ധകാരമെന്തെന്നറിഞ്ഞതു പോലെ. ഏറെ വളഞ്ഞു തിരിഞ്ഞു പുറത്തു വന്നു പ്രകാശം കണ്ടപ്പോൾ ഒരു രണ്ടാം ജന്മം പോലെ. അന്ധാരി എന്ന പേരിലാണു ഈ മാർഗ്ഗം അറിയപ്പെടുന്നതു. എത്ര അർത്ഥവത്തായ പേരു എന്നു തോന്നി.പകുതിവെളിച്ചത്തിൽ തട്ടിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ കൊത്തുപണികൾ പോലെ തോന്നിച്ചു. വവ്വാലിന്റെ ഗന്ധം മറ്റേതോ ലോകത്തു നിന്നും യാഥാർത്ഥ്യത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു.