Skip to content

Monthly Archives: September 2007

നല്ലനാളെയെത്തേടി……

വിരസതയേറുന്നിതാവര്‍ത്തനത്താല്‍
വിരചിതം,ദുസ്സഹമെത്രയീ ജോലി
കരവിരുതോ മമ സ്ര്ഷ്ട്യാത്മമെന്തും
ചെറുതെങ്കിലുംസ്പഷ്ടമാക്കാനതില്ല.
ഇരുളും വെളിച്ചവും മാറി മാറുന്നൊ-
രറിയിപ്പു നല്‍കും സമയമാം തേരില്‍
ഒരുപാടു സ്വപ്നസാത്കാരത്തിന്നായി
പ്പണമെന്ന മിഥ്യതന്‍ നിഴലായിടുന്നൊ?
തരമില്ല ,സ്നേഹത്തിനിന്നില്ല സ്ഥാനം,
കഥ നിന്റെ കേല്‍ക്കുവാനിന്നില്ല നേരം
കഥയറിയാതെയിന്നാടുന്നു ഞാനും
ഒരുനല്ല നാളെയെന്‍ സ്വപ്നമതല്ലൊ!

അനുരാഗം

ചഞ്ചലാക്ഷിയുടെ ചന്തമേറിടും
ചില്ലിയോ,ചടുല ലാസ്യഭാവമോ?
ചന്തമൊട്ടവളു കൂട്ടുവാന്‍ തൊടും
ചാന്തുപൊട്ടതിലോ, വീനുപോയ് ഭവാന്‍?

കരുണാ‍പൂരം

നടന ചാതുരിയേറേയുണ്ടെടോ,വചനമാധുര്യമോ പറയേണ്ടെടോ,
നയന വശ്യത വേറെ തന്നെയെന്‍ കമിതനുണ്ണീ, നിനയ്ക്ക നീയെടോ,
അരുണദേവപ്രഭാവമുണ്ടെടോ,കരമതിസ്സദാവെണ്ണയുണ്ടെടോ,
വിരുതനാണിവനെങ്കിലും നല്‍ കരുണ തന്റെ സമുദ്രമാണെടോ….

ജീവിതം ധന്യം

വിരുന്നുകാര്‍ വന്നിഹ തെല്ലുനേരം
ഇരുന്നുപോകുന്നൊരു വേള പങ്കിടും
ഒരല്പ നേരത്തിലെ സൌഖ്യ ദു:ഖം,
അതത്രെ ധന്യം!ശരിയായ ജീവിതം!

ഒരുത്തരം

കരത്തിനുണ്ടോ കഴിയുന്നു മോദാല്‍
മനസ്സു ചിന്തിപ്പതു വാര്‍ത്തെടുക്കാന്‍
തനിയ്ക്കു പിന്നെപ്പറയാമതെല്ലാം
എനിയ്ക്കു തെല്ലൊന്നതു മുട്ടു തന്നെ!

റംസാന്‍ നൊയന്‍പു

പകലോനിഹ വന്നു ചേര്‍ന്നുവെന്നാല്‍
മതിയാക്കേണമിവര്‍ക്കു ഭോജനം
ഒരു തുള്ളി ജലം, ശിവ!സ്വന്തമാം
ഉമിനീരും കുടിയായ്ക കഷ്ടമേ!
നമ്മുടെ മുസ്ലിം സഹോദരരുടെ നൊയന്‍പു സമയമാണല്ലൊ!

അക്ഷരക്കളികള്‍…തുടരുന്നു


നയിച്ചിടാനാളുകളുണ്ടസംഖ്യം
ധരിയ്ച്ചിടാന്‍ ത്രാണിയെനിയ്ക്കതില്ല
കരുത്ത കാകന്നു കുലിച്ചു നല്ല
വെളുത്ത കൊക്കായ് വരുവാന്‍ പ്രയാസം.

ഇഷ്ടര്‍ക്കു തമ്മില്‍ പറയേണ്ടതായി-
ട്ടൊട്ടുണ്ടു കാര്യങ്ങള്‍, പഠിച്ചിടാനും,
കഷ്ടം ധരിയ്ക്കേണ്ട ,ശരിയ്ക്കെനിയ്ക്കു
വ്രറ്ത്തങ്ങള്‍ പോലും ഹ്രുദി തോന്നുകില്ല!

കയ്കൊട്ടിക്കല്ലി മൂലമിന്നെനിയ്ക്കു
കൈവന്നില്ലിവിടെക്കടന്നിടാനായ്
വൈകേ നേരമൊരിത്തിരി വീന്ണു കിട്ടി
കൈവച്ചിട്ടൊന്നു പോവുകയാണു ഞാനും.

അക്ഷരക്കളികള്‍


വേണ്ടെന്നുവച്ചിടുവാനെളുപ്പമാം
വേണ്ടാ മനസ്സിന്നൊരു ശങ്കയപ്പുറം
വേണ്ടുന്ന വണ്ണമതു ചെയ്കയാകിലോ
വേണ്ടായ്ക വേണമതായി മാറിടും.

യശസ്സു, സന്‍പത്തുമതൊന്നുമല്ല-
യിഹത്തിലെന്തോന്നിതെടുത്തു വച്ചു
കരുത്തനായോനു മൊരിയ്ക്കല്‍ പോണം
യമന്റെ ജോലിയ്ക്കു വിരാമമില്ല!

നഷ്റ്റം വരുത്തണമെന്നു തെല്ലുപോലും
കഷ്ടം!വിചാരിച്ചാതുമില്ല”യാര്യെ”
ഇഷ്ടം കുറച്ചെറെയുമുന്ണ്ടു താങ്കളോ-
ടത്രയ്ക്കു കെമം! തവ കാവ്യമെല്ലാം!

മ്രുത്യുദര്‍ശനം

യശസ്സു,സന്‍പത്തുമതൊന്നുമല്ലാ-
യിഹത്തിലെന്തൊന്നിതെടുത്തുവച്ചു
കരുത്തനായോനു,മൊരിയ്ക്കല്‍ പോണം,
യമന്റെ ജോലിയ്ക്കു വിരാമമില്ലാ!

നഗരജീവിതം

നഗര ജീവിതമൊട്ടു ദുസ്സഹം
നരകമെന്നു പറഞ്ഞിടാം സഖെ!
ഒരുവിധം സുഖദു:ഖ തുല്യമായ്
ഒഴുകിയെങ്കിലതൊട്ടു ദുര്‍ലഭം.