Skip to content

Monthly Archives: October 2008

മുംബൈ അശാന്തിയുടെ നിഴലില്‍

മുംബൈ  അശാന്തിയുടെ നിഴലില്‍
 
             മഹാനഗരത്തിനു ഉറക്കമില്ലെങ്കിലും ഉറക്കം
നഷ്ടപ്പെടുന്നെന്നു പറയാന്‍  കാരണങ്ങള്‍ പൊതുവേ കുറവായിരുന്നു അടുത്തകാലം
വരേയും.. സുരക്ഷിതത്വത്തിനെന്നും  രാജ്യത്തു ഒന്നാം സ്ഥാനമുണ്ടായിരുന്നു.
 സ്ത്രീകള്‍ക്കു ഏതുസമയവും തനിയെ എവിടെയും പേടിയ്ക്കാതെ പോവാനൊക്കുമെന്ന
വിശ്വാസമുണ്ടായിരുന്നു. സ്ത്രീകള്‍ എവിടെയും ബഹുമാനിയ്ക്കപ്പെട്ടിരുന്നു.
 സാധാരണ മുംബൈറ്റിയുടെ ഏറ്റവും വലിയ ഈ വിശ്വാസങ്ങളാണു ഇപ്പോള്‍
തകര്‍ന്നുകൊണ്ടിരിയ്ക്കുന്നതു. കുറ്റം പറയാനാവില്ല, വളര്‍ച്ചയുടെ
ലക്ഷണമാണിതു. പലതരത്തിലുള്ള വിശ്വാസങ്ങളോടുകൂടിയ  പല മതക്കാരും
സംസ്ഥാനക്കാരും ഇവിടം സ്ഥിരതാമസത്തിനായി തിരഞ്ഞെടുത്തപ്പോള്ള്‍ ഇവിടുത്തെ
സംസ്കാരം മാറാതിരിയ്ക്കുന്നതെങ്ങനെ?  ആ മാറ്റം പല കാര്യങ്ങളിലും
പ്രതിഫലിച്ചു, നല്ലതായും ചീത്തയായും. നല്ല വശങ്ങള്‍ ജീവിത നിലവാരത്തിനെ
ഉയര്‍ത്തിയപ്പോള്‍ ചീത്ത വശങ്ങള്‍ ആശങ്കകളുടെവിത്തുകളാണു മനസ്സില്‍
പാകിയതു.  [...]

മുംബയിലെ ആരാധനാലയങ്ങള്‍-3

മുംബയിലെ ആരാധനാലയങ്ങള്‍ 3
 
മൌണ്ടു മേരി ചര്‍ച്ചു, ബാന്ദ്ര

 
ഭാരതത്തില്‍ നിന്നും ആദ്യമായി ഒരു  വിശുദ്ധ. . കുടമാളൂരിലെ ആര്‍പ്പൂക്കരയില്‍ 1910 ആഗസ്റ്റ് മാസം 10നു മുട്ടത്തുപാടത്തുവീട്ടില്‍ ജനിച്ചു 7- മത്തെ വയസ്സില്‍ തന്നെ  കര്‍ത്താവിനെ മണവാളനായി സ്വീകരിച്ചു  തന്റെ വളരെ ഹൃസ്വമായ ജീവിതം മുഴുവനും പീഡിതരുടെ പ്രതീകമായി ജീവിച്ചു 1946 ജൂലായ് 28നു ഭരണങ്ങാനത്തു കര്‍ത്താവില്‍ വിലയം പ്രാപിച്ച സിസ്റ്റര്‍ അല്‍ഫോന്‍സയെ സൈന്റു അല്‍ഫോന്‍സയാക്കി ഇന്നു വാഴ്ത്തപ്പെട്ട സന്തോഷത്തിലാണു ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനത  മുഴുവനും. മുംബൈയ്ക്കും അഭിമാനം കൊള്ളാന്‍ [...]

മുംബൈയിലെ ആരാധനാലയങ്ങള്‍-2

മുംബൈയിലെ ജാമ മസ്ജിദും ഹാജി അലി ദര്‍ഘയും
 

    വിഭിന്നമതവിശ്വാസികള്‍ സഹിഷ്ണുതയോടെ ഒത്തൊരുമിച്ചു ജീവിയ്ക്കുന്ന മുംബൈയിലെ നിവാസികള്‍ക്കു നവരാത്രിയും , ക്രിസ്തുമസ്സും ഈദും എല്ലാം ഒരേപോലെത്തന്നെ ഉത്സവങ്ങളുടെ നാളുകളാണു.. ജന്മാഷ്ടമിയും, ഗണപതിയും, ഓണവുമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ രംസാന്‍ നൊയമ്പിന്റെ നാളുകള്‍ അവസാനിയ്ക്കുന്നതിനെ ക്കുറിയ്ക്കുന്ന ചാന്ദ്ര ദര്‍ശനവുമായി  ഈദു എത്തിക്കഴിഞ്ഞല്ലോ! ഈയവസരത്തില്‍ മുംബൈ നഗരത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ ഏറ്റവും പഴയതായ ജമ മസ്ജിദിനെക്കുറിച്ചും ഹാജി അലി ദര്‍ഘയെക്കുറിച്ചുമാവട്ടെ ഈ ജാലകക്കാഴ്ച്ച. എല്ലാര്‍ക്കും ഈദ് മുബാരക്!
 
 
     തെക്കന്മുംബൈയില്‍ ക്രാഫോര്‍ഡ് മാര്‍ക്കറ്റിനരികെ കല്‍ബാദേവിയിലാണു [...]

മുംബൈയിലെ പ്രധാന ആരാധനാലയങ്ങള്‍-1

മുംബാദേവി മന്ദിര്‍

നാനാജാതിമതസ്ഥര്‍ ഒരുമിച്ചു താമസിയ്ക്കുമ്പോള്‍ അവരുടെയൊക്കെ ആരാധനാലയങ്ങളും അവിടെ കാണാതെ വരില്ലല്ലോ? മുംബയിലെ സ്ഥിതിയും മറിച്ചല്ല. ഇവിടെ എല്ലാ തരത്തില്‍ പെട്ടവരുടേയും ആരാധനലയങ്ങളുണ്ടു. നഗരത്തിന്റെ തിക്കിലും തിരക്കിലും ജീവിത വിജയത്തിനായുള്ള നെട്ടൊട്ടത്തിന്നിടയില്‍ മനസ്സമാധാനം കണ്ടെത്താന്‍ നാമെല്ലാം എത്തിച്ചേരുന്നതു ഇഷ്ടദൈവങ്ങളുടെ മുന്‍പിലാണല്ലോ?

ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളെക്കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതു മുംബാദേവി മന്ദിര്‍ ആണു. പണ്ടു നാം മുംബൈ എന്ന ഈ നഗരത്തിനെ ബോംബേ എന്നാണല്ലോ വിളിച്ചിരുന്നതു. [...]

മുംബൈ കണ്ട നവരാത്രി

മുംബൈ കണ്ട  നവരാത്രി
 

നവരാത്രിയുടെ തിരക്കിലായിരുന്നു, ഞാന്‍. അതാ ഇവിടെ പതിവുപോലെയെത്താന്‍ ഇത്തിരി വൈകിയതു, കേട്ടൊ. പിന്നെ വരുമ്പോള്‍ നിങ്ങള്‍ക്കൊക്കെ പറഞ്ഞു തരികയും വേണമല്ലോ, മുംബൈയിലെ നവരാത്രി ആഘോഷങ്ങളെക്കുറിച്ചു. എല്ലാം മറന്നു മുംബെയ്നിവാസികള്‍ പാടി ആടി നൃത്തഗാനങ്ങളിലലിഞ്ഞു മുഴുകുന്ന ദിനങ്ങളെക്കുറിച്ചു. എന്താണു നവരാത്രിയെന്നും അതിന്റെ പ്രസക്തിയെന്തെന്നുമൊക്കെ.
 
  കന്നി മാസത്തിലെ വെളുത്തപക്ഷത്തിലെ പ്രതിപദം മുതല്‍ നവമി വരെ ഒമ്പതു ദിവസങ്ങളാണു നവരാത്രി…ഒമ്പതു രാത്രങ്ങള്‍, അജ്ഞതയുടെ തമസ്സിനെ മനസ്സില്‍ നിന്നും ദൂരീകരിയ്ക്കാനായി ശക്തിയുടെ മൂര്‍ത്തീമദ്ഭാവമായ പ്രകൃതിയെ സന്തോഷിപ്പിച്ചു ആരാധിയ്ക്കുന്ന ഒമ്പതു നാളുകള്‍. [...]

സരസ്വതിദേവിയോടു…………..

 

 
ദേവീ കനിഞ്ഞു നോക്കിടുകെന്നെയൊന്നു-
വേഗം, മനസ്സിലെഴുന്നെള്ളിയിരിയ്ക്ക നിത്യം
പാവം മനുഷ്യനു വിജയത്തിനു രക്ഷനീയേ
മൂകം ഭവിയ്ക്കുമേ ഭൂവിതു നിന്നഭാവാല്‍.
 
നേരായതു ചൊല്ലാനും
കേടായതു മാറ്റാനും
പാടായതു ചെയ്‌വാനും
കൂടായതു നോക്കാനും
മേടായതു ചുറ്റാനും
കാടായതു കാണാനും
വീടായതുണര്‍ത്താനും
നാടായതു നിര്‍ത്താനും
നേരായ് നിന്‍ തുണ വേണേ
ചോടായ് നിന്‍ പദമാണേ
കാക്കും നിന്‍ ദയയാണേ
 നോക്കും നിന്‍ മിഴിയാണേ
കരുണയ്ക്കായ് കനിയണമേ
കണികാണാന്‍ കഴിയണമേ
കവിതകളതു പൊഴിയണമേ
കഥകള്‍ പുതുചിന്തകളാ-
യകമലരില്‍ വിരിയണമേ
മണിയോലും തവ വാക്കിന്‍
നിനദം ഒരു വീണയിലായ്
അതിലലലിയാന്‍ കഴിയണമേ
അനുഭൂതികളേകണമേ
ഒരുവാക്കിലുമപഹാസ്യവു,
മൊരു തെറ്റിയ ചിന്തയതും
പരനെപ്രതി കുറവോലും
ചെറുവാക്കുകള്‍ പറയല്ലേ
ഒരു മന്ഥരയാക്കല്ലേ,
ഒരു ശകുനിയെ തീര്‍ക്കല്ലേ
നറുസ്നേഹമതോലും
മമവാക്കുകളെന്നും
മമ നിര്‍മ്മലചിത്ത-
ത്തനിമുദ്രകളയി-
ട്ടൊഴുകട്ടേയെന്നും
മമനാവില്‍ നിന്നും
അതിനായ് തുണയേകൂ
മമ ദേവീയെന്നും
കരതാ‍രിലെഴും നിന്‍
മണിവീണയില്‍നിന്നി-
ന്നുയരും സ്വരമെന്നെ
പദമാലകളാല്‍ നല്ലൊ-
മാല്യം തീര്‍ക്കാന്‍,
തവ വിഗ്രഹമൊന്നില്‍
അണിയിയ്ക്കാന്‍, നല്‍കൂ
വരമൊന്നിതു ദേവി, വരവാണീ വേഗം!