ദീവാളിയെത്തുന്നിതാനന്ദപൂർവ്വം ദീപം കൊളുത്തട്ടെ, യൈശ്വര്യമെത്താൻ ഈ നാടുതൻ മുക്കു മൂലകളെല്ലാ- മാദീപമൊന്നാൽ പ്രകാശിച്ചിടട്ടേ. എങ്കിലും സന്ദേഹമെന്നും മനസ്സിൽ എന്തിനായിട്ടിത്ര ദീപം? എന്നുമിരുണ്ട മനുഷ്യ മനസ്സിൽ ചെല്ലുമോയൊന്നിതിൻ വെട്ടം? കല്ലായ മർത്ത്യമനസ്സൊന്നതിൽ തെല്ലില്ല നന്മ തൻ വെട്ടം എല്ലാം തനിയ്ക്കെന്ന മോഹം., പിന്നെ ഉള്ളവൻ താനെന്ന നാട്യം അജ്ഞത തൻ കൂരിരുട്ടിൽ നിന്നും ഇക്ഷണം മോചിതരാകാൻ ഒറ്റമാർഗ്ഗം മാത്രമെന്നും, മനം വിജ്ഞാമൊന്നാൽ നിറയ്ക്കൂ വന്നിടട്ടേ ലക്ഷ്മി നിത്യം, രാമനെന്നുമയോദ്ധ്യപൂകട്ടേ, നിന്നിടട്ടേ കൃഷ്ണനാമം, മനം തന്നിൽ പ്രകാശം പരത്തി. .