Skip to content

Category Archives: കവിത

മേഷാദി,

മേഷാദി

മേഷാദിയെത്തും നേരമാഹ്ലാദം നിറയുന്നു
വേഷങ്ങളണിഞ്ഞിടൂ ,യാത്രയ്ക്കു സമയമായ്
നല്ലൊരു തുടക്കമതെന്തിന്നും കരണീയ-
മെന്നല്ലോ പണ്ടുള്ളവർ പഠിപ്പിച്ചു തന്നതും.
വിഷവമടുത്തീടിൽ വിഷു വന്നെത്തീടുന്നു
കണി – സദ്യകൾക്കു നാമൊരുക്കം കൂട്ടീടുന്നു
കണികാണണം, നല്ല തുടക്കമറിയുന്നു
അതിനായ് വേണ്ടുന്നവയൊന്നൊന്നായ്ത്തേടീടുന്നു
അറിയൂ വിഷു പിറന്നാളല്ലോ ജഗത്തിനും
കണിയായ്ക്കിട്ടീ പഞ്ചഭൂതങ്ങളറിഞ്ഞിടൂ
ഇന്ദ്രിയങ്ങളഞ്ചിന്റെ സൃഷ്ടിയ്ക്കും ഭോഗത്തിനു-
മൊന്നു കാരണമവ തന്നെ പഞ്ചഭൂതങ്ങൾ!
തുടക്കം മുതലേ നാം പ്രകൃതിയ്ക്കേകീ നന്ദി
കലർപ്പില്ലാതെയെന്നുമമ്മ പോൽ രക്ഷിപ്പവൾ
നിറഞ്ഞ സമൃദ്ധിയ്ക്കായ്, വന്നിടും നാളിന്നായും
മനസ്സിൽ പ്രാർത്ഥിയ്ക്കാനായ് വിഷുവന്നെത്തീടുന്നു
വിഷുവാ വിശ്വാസത്തിൻ, നന്ദി തൻ നാളാണല്ലോ
അറിവിൻ, നിറവിന്റെ സത്യമൊന്നതിനൊപ്പം
അറിയാത്തവയ്ക്കുള്ള ഭയത്തെക്കളയുന്നു
വരുമാ നാളിൻ ശുഭവിശ്വാസങ്ങളാലാവാം.
ചാരുത നിറഞ്ഞിടും കണിയോർമ്മകൾ തരും
മാനസം നിറയെ സൽച്ചിന്തകൾ വിരിയിയ്ക്കും
ഭദ്രദീപത്തിൽ തിളങ്ങീടുന്ന [...]

നോക്കുകുത്തി

ഓർക്കാപ്പുറത്തെത്തിയ കല്ലേറു
ഓളങ്ങൾ സൃഷ്ടിച്ചപ്പോൾ
ഒന്നു മോഹിച്ചു
ശാപഗ്രസ്ഥയാവാൻ
തെറ്റാണോ,പറയൂ
എനിയ്ക്കും വികാരമില്ലേ?
വെറും സ്ഥലം മുടക്കിയെന്നോർത്തോ ?

കെട്ടിപ്പിടിച്ചു നിൽക്കുന്ന വിദ്യാലയവും
ചിത്രശലഭങ്ങൾ പോലെ
തുള്ളിക്കളിയ്ക്കുന്ന കിടാങ്ങളും
തൊട്ടടുത്ത ദേവീക്ഷേത്രവും
വിശാലമായ മൈതാനവും
പൊരിഞ്ഞവേനലിന്റെ തീക്ഷ്ണതയും
ദാഹിച്ചു തളരുന്ന പഥികരും
തണലേകുന്ന വന്മരങ്ങളും
ഉത്സവക്കാലത്തിന്റെ മാസ്മരികതയും
എനിയ്ക്കാവില്ലലോ മറക്കാൻ.
ഒരുപാടു കഥകളുമുണ്ടല്ലോ
നിങ്ങളൊത്തു പങ്കു വച്ചവയായി.
അന്നു ഞാൻ വെറും പാവം കിണർ
എങ്കിലും നിങ്ങളെത്തി
സാമീപ്യത്താൽ കോരിത്തരിപ്പിച്ചു
എന്റ്റെ നീരുറവ കോരിയെടുത്തു
ദാഹം ശമിപ്പിച്ചു
ഞാനെത്ര സ്ന്തുഷ്ടയായിരുന്നെന്നോ?
മനം മറന്നഹങ്കരിച്ചുവോ
ഈ ദുർവിധി വരാൻ?
കാണാനാകുന്നില്ലെ?
ഇതാ പുതിയ കുപ്പായം
അഴകാർന്ന എന്റെ ഉടൽ
എന്നിട്ടും തിരിഞ്ഞു നോക്കാനാരുമില്ലല്ലോ?
ദാഹം തീർക്കാനാരുമെത്തുന്നില്ലല്ലോ?
ഒരു കപ്പി പോലും എനിയ്ക്കായില്ല
ഒരു തൊട്ടി പോലും അടുത്തു വച്ചില്ല
അപ്പുറത്തെ തൈത്തെങ്ങിനും
ഇപ്പുറത്തെ പറമ്പിലെ വാഴകൾക്കും
ദാഹം തീർക്കാൻ പൈപ്പിൽ [...]

സ്വന്തം

നിർവ്വചനങ്ങളിലെന്തിരിയ്ക്കുന്നു?
അവ ആർക്കും സൃഷ്ടിയ്ക്കാം
താണ്ടുന്ന വഴികളിൽകണ്ടെത്തുന്നവ
മനസ്സിൽ കൊത്തിയിടാം
ഓർമ്മകളുടെ കൂമ്പാരത്തിന്നടിയിൽ നിന്നും
ആവശ്യാനുസരണം വലിച്ചെടുക്കാം
ഉപയോഗിച്ച ശേഷം വലിച്ചെറിയാം
ഇനിയും വലിച്ചെടുക്കാനായി
സ്വന്തമല്ലേ, സ്വന്തം.
സ്ഥാനമാനങ്ങൾ വില നിശ്ചയിക്കുന്ന
ചോരയുടെ സാന്ദ്രത
കണ്ടിട്ടും കണ്ടില്ലെന്നു നടിയ്ക്കാൻ
എന്തെളുപ്പം
വരും , വരാതിരിയ്ക്കില്ല
നിന്നെയും ആ കൂമ്പാരത്തിൽ നിന്നും
വലിച്ചെടുക്കുന്ന നാൾ
അതല്ലെ എന്നും കണ്ടിട്ടുള്ളതും
സ്വന്തത്തെ കണ്ടെത്തൽ.
കണ്ടെത്തി സ്വന്തമാക്കാനല്ല
ഉപയോഗിയ്ക്കാൻ.
തലയ്ക്കു മുകളിലെ കൂര
സ്വന്തമായ്ക്കരുതുന്ന വിഡ്ഡികൾ
നടന്നുപോകും വഴിത്താര
മറന്നുപോകുന്ന മനസ്സുകൾ
തണുത്തുറഞ്ഞ ചോര
ശിഥിലമാക്കുന്ന ബന്ധങ്ങൾ
മടുപ്പിന്റെ ആവർത്തനങ്ങൾ
മനസ്സിന്റെ നെടുവീർപ്പിടലുകൾ
ഒടുക്കം മനസ്സിലാക്കാനാകും
സ്വന്തമെന്ന വിരോധാഭാസം.

സ്തുതിഗീതം

ഇനിയുമൊരുയിർത്തെഴുന്നേൽപ്പിനായി
കളമൊരുക്കിടാം വിശ്വാസികളേ….
ഒന്നു ചുഴിഞ്ഞു നോക്കൂ സ്വയം
സ്വന്തമനസ്സുകളീലേയ്ക്കു തന്നെ
സമയമായില്ലേ പുതിയ തുടക്കത്തിനു?
പതഞ്ഞും പൊന്തിയും
നുരകുത്തിയൊഴുകും വിദ്വേഷം
ഒരു നല്ല നാളെയുടെ തുടക്കത്തിനായി
ബലികഴിയ്ക്കാൻ മടി വേണ്ടാ.
മുൾക്കിരീടങ്ങൾ ചുമക്കാം
മുറിവുകൾ ഉണ്ടാ‍യ്ക്കോട്ടെ
അവ സ്വയം ഉണങ്ങിക്കോളും
ഉണങ്ങിയ മരക്കഷ്ണങ്ങളെ
പരസ്പരം ചേർത്തു വച്ചു
ആണിയടിച്ചു കുരിശുകളാക്കി  മാറ്റാനും
സ്വയം അവ ചുമക്കാനും
നിങ്ങൾക്കും തയ്യാറാവാമിനി.
സ്വർഗ്ഗസ്ഥനായ പിതാവിന്റെ
ആജ്ഞയെ ശിരസാ വഹിയ്ക്കാം
ഉള്ളിൽ കുടികൊള്ളുന്ന വിശ്വാസത്തിന്റെ
ഉറവയിലെ പരിശുദ്ധ ജലത്തിൽ
പാപങ്ങൾ കഴുകിക്കളയാം
മനസ്സിലേയും ശരീരത്തിലേയും മുറിവുകളെ
സ്നേഹത്തിന്റെ കരസ്പർശത്താലുണക്കാം
ഇന്നിനെ മറികടന്നു
നാളെയ്ക്കപ്പുറം വരുന്ന
മറ്റൊരു  നല്ല നാളിനായി
സ്തുതി ഗീതം പാടാം
അവൻ ഉയിർത്തെഴുനേൽക്കുമ്പോൾ
ഒന്നിച്ചുകൂടി എതിരേൽക്കാം…
ഹാലേലൂയാ പാടാം….

മഹാനഗരി അനസ്യൂതമായി ഒഴുകുന്നു

മഹാനഗരി അനസ്യൂതമായി ഒഴുകുന്നു
വിയർപ്പും കിതപ്പും നെടുവീർപ്പുമായ്
ഒതുക്കിപ്പിടിച്ച മനസ്സും
മുറുക്കിപ്പിച്ച മടിശ്ശീലയും
കരത്തിൽ ഒതുങ്ങാത്ത മോഹങ്ങളുമായി
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു
തട്ടലുകളും മുട്ടലുകളും ശബ്ദമുണ്ടാക്കുമ്പോഴും
തന്റേതല്ലാത്തവ തട്ടിപ്പറിയ്ക്കപ്പെടുമ്പോഴും
തെരുവുസന്തതികൾ സൃഷ്ടിയ്ക്കപ്പെടുമ്പോഴും
അകവും പുറവും തിരിച്ചറിയാനാവാതെ
അകലങ്ങളെ ലക്ഷ്യം വെച്ചു
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു.
നഷ്ടപ്പെട്ട കൌമാരത്തിന്റെ നിഷ്ക്കളങ്കത
മുന്നിൽ നിന്നു കൊഞ്ഞനം കാട്ടുമ്പോഴും
നിത്യജീവിതത്തിന്റെ കനത്തപിടിയിലമർന്നു
മനുഷ്യത്വം മുരടിയ്ക്കുമ്പോഴും
അടുത്തുള്ള ബന്ധു ശത്രുവായി മാറുമ്പോഴും
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു
പെണ്ണിനെ പൊൻപണമാക്കുന്ന രാത്രികളിലും
മണ്ണിനെ കോൺക്രീറ്റാക്കുന്ന പകലുകളിലും
തുമ്പികൾ പറക്കുന്ന ഇളം വെയിലിലും
സിന്ദൂരം തുടുക്കുന്ന സന്ധ്യകളിലും
തെറ്റും ശരിയും ചോദ്യം ചെയ്യാതെ
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു..

അഭിമന്യുവിന്റെ ആത്മഗതം

അറിയാത്തവർ തെല്ലുമില്ലെങ്ങും പറയുകിൽ
അഭിമന്യുവെന്നെൻ പേർ, അർജ്ജുനപുത്രനിവൻ,
കൃഷ്ണ സോദരി സുഭദ്ര യ്ക്കെഴും പൊന്നോമന-
പ്പുത്ര,നെന്നാലോ , യുദ്ധരംഗത്തിൽ ചക്രവ്യൂഹ-
മൊന്നു ഭേദിച്ചുള്ളിലായ് കടന്നോൻ,  പിന്നെപ്പുറ-
ത്തൊന്നു പോരുവാൻ കഴിയാതൊട്ടു കുഴങ്ങവേ
വന്നുകൂട്ടമായ് ആക്രമിച്ചൊരക്കൌരവരാൽ
അന്നു ദാരുണമായിക്കൊല്ലപ്പെട്ടവൻ ,പിന്നെ
ചെന്നു വീരസ്വർഗ്ഗത്തെപ്രാപിച്ചോൻ ഇതുവിധം
വീരനെങ്കിലുമൊരു ദാരുണകഥാപാത്ര-
മായി ഞാൻ മാറി ,സത്യമറിയുന്നവരില്ലേ?
അമ്മ തന്നുദരത്തിൽ ഞാൻ കിടക്കേ ,യമ്മാമ-
നമ്മയോടോതീ ചക്രവ്യൂഹത്തെക്കുറിച്ചെന്നും,
എങ്ങിനെ ഭേദിച്ചുള്ളിൽ കടക്കാമെന്നും ,പക്ഷേ
എങ്ങിനെ പുറത്തേയ്ക്കു കടക്കാമെന്നുള്ളതു
ചൊല്ലിയില്ലപ്പോഴേയ്ക്കുമുറങ്ങിപ്പോയമ്മയും,
എന്നുള്ള കഥകളും സത്യമെന്നുരച്ചിടാം
എല്ലാമേ ശ്രവിച്ചിട്ടങ്ങുദരേ കിടക്കും ഞാ-
നെല്ലാമേ ഗ്രഹിച്ചെന്ന കഥയും കേട്ടിട്ടില്ലേ?
അന്നു ചക്ര  വ്യൂഹത്തിൽ കേറവേ, തടയുവാ-
നച്ഛ നുമമ്മാമനുമില്ലാതെ പോയെന്നതും
അവരെത്തടഞ്ഞു ചാവേർപ്പട ,യനസ്യൂത-
മവർ തൻ പോരങ്ങിനെ [...]

ഫാൽഗുനപൌർണ്ണമി

ഹോളിയെത്തുന്നു, കുറിച്ചീടുവാൻ വസന്തവു-
മോടിയെത്തുന്നു, നിറം നിറയ്ക്കാൻ പ്രകൃതിയിൽ
ഫാൽഗുനമെന്നും വന്നെത്തീടുന്നിതാവർത്തന-
പൂരിത വിരസതനീക്കാനായ്, സിരകളിൽ
വീണ്ടുമൊട്ടുത്തേജനം കയറ്റാൻ, സ്വയം മറ-
ന്നീടുവാൻ, വിദ്വേഷത്തെയടക്കാൻ, ദൈനം ദിനം
ജീവിതശകടത്തിലേറി യാത്രകൾ ചെയ്‌വേ,
ബാഹ്യമായ്, ഹൃദയത്തിൽ, കൂട്ടിവച്ചിടും തിന്മ
യേറിടും വിചാരങ്ങളഗ്നിയിൽ സമർപ്പിയ്ക്കാൻ,
നന്മ തിന്മയെ വെല്ലുമെന്ന പാഠങ്ങൾ വീണ്ടും
നമ്മളെപ്പഠിപ്പിയ്ക്കാൻ, ഹോളി വന്നെത്തീടുന്നു.
ഹോളി വന്നെത്തീടുന്നു, നഗരങ്ങളിൽ, പ്രാന്ത-
ഭാഗമൊന്നതല്ല , നൽ ഗ്രാമദേശമൊന്നിലും
വർണ്ണങ്ങൾ വിതയ്ക്കുവാൻ , ശബ്ദങ്ങളുയരുവാൻ,
സൌഹൃദം പുതുക്കുവാൻ , കൈകളെക്കോർത്തീടുവാൻ.
പ്രകൃതിയ്ക്കെഴും വർണ്ണഭംഗിയിൽ സ്വയം മറ-
ന്നിരിയ്ക്കാൻ കൊതിയ്ക്കവേ, മറക്കാമഭംഗിയെ
വിതയ്ക്കാം സ്നേഹത്തിന്റെ വിത്തുകൾ പരിപാക-
പ്പെടുത്താം, മനസ്സിനെ നൂറുമേനി കിട്ടുവാൻ
ഹിരണ്യകശിപുവിൻ ചെയ്തികൾ, പ്രഹ്ലാദന്റെ
വിനയമെഴും ഭക്തി തൻ [...]

ശിവരാത്രി

അന്ധകാരത്തിന്‍ കൂപം തന്നിലായ് പതിയ്ക്കുന്നോര്‍
സന്തതം ഭജിയ്ക്കും ശ്രീ പരമേശ്വരാ മൂര്‍ത്തേ
എന്‍ മനസ്സൊന്നില്‍ പലേ മോഹങ്ങള്‍ വിടരുന്നു
നന്മ തന്‍ വഴി തിരഞ്ഞെടുക്കാന്‍ കഴിയണം
ഒന്നു ഞാനറിയുന്നുവെന്‍ദേഹമനശ്വര-
മല്ല,തിന്നുള്ളില്‍ വാഴുമാത്മാവാണല്ലോ സത്യം
മേലുടുപ്പൊന്നിന്‍ മാറ്റം പോലവേയാത്മാവിന്നു
കേവലം തങ്ങീടുവാന്‍ മാത്രമാണല്ലോ തനു.
സകലചരാചരഗുരുഭൂതനാം ഭവാ-
നറിവിന്‍ വെട്ടം പകര്‍ന്നീടൂവാനൊരുങ്ങവേ
അജ്ഞത വരുത്തിടുമന്ധകാരമാം രാത്രി-
യൊക്കവേ തിരുനാമ ജപത്താല്‍ നീക്കട്ടെ ഞാന്‍
പുറകെയരിച്ചെത്തും കറുപ്പേകിടും ഭയ-
മകറ്റി ജഗത് സത്യമറിയാന്‍ ശ്രമിയ്ക്കവേ
ശിവരാത്രിയില്‍ജാഗരൂകയായി ഞാനിതാ
അറിവിന്‍വെളിച്ചത്തെയേറ്റിടാനൊരുങ്ങുന്നു
അജ്ഞതയ്ക്കിന്നേകിടാം മൃത്യു, വന്നോട്ടെയിനി
സ്വച്ഛമാം തനു, മന, മെന്റെ ചിന്തകള്‍ക്കൊപ്പം
ശങ്കരമായീടണമെന്റെ ജീവിതം ധന്യം
സങ്കടഹരേ! ശിവമന്ത്രമൊന്നതേ രക്ഷ.
സര്‍വ്വവും ശിവമയമാകട്ടേ ശക്തിയ്ക്കൊത്തു
സര്‍വ്വേശാ പുരുഷന്‍ നീ ശക്തിയപ്രകൃതിയും
അനന്തം നിന്‍ [...]

പാർവതീപരിഭവം

 

ആതിര വന്നെത്തുവാനില്ലൊട്ടു നാളെന്നാലീ-
യാർദ്രമാം പരിഭവത്തിൻ കഥ കേൾക്കാത്തവർ
ഏറെയുണ്ടാവാം, ചൊല്ലാം ഭക്തിസാന്ദ്രമായ് ശിവ-
പാർവതീ സല്ലാപത്തിൻ രസവുമറിഞ്ഞിടാം
പരമേശ്വരൻ , രുദ്രൻ ,സൃഷ്ടി-സംഹാര-സ്ഥിതി
ത്രിമൂർത്തികളിലൊന്നെന്നറിഞ്ഞീടുന്നു നമ്മൾ
താണ്ഡവം നടത്തിടും സംഹാരരൂപം അതി-
മോഹന, മറിവാർക്കാ പ്രേമവായ്പ്പൊന്നിൻ മുഖം.
മേരു മന്ദാരം പൂകി യാഹ്ലാദിച്ചിടാനൊരു
നാളിലാ ദേവൻ തുനിഞ്ഞിറങ്ങീ, യതു നേരം
ദേവി പോയല്ലോ കുളിച്ചീടുവാൻ ,കൂടെപ്പോകാൻ,
കോപമേറി ദേവന്നു,  വൈകിയെന്നോർത്തായിടാം.
പാർവണേന്ദുവാം ദേവിയെത്തുവാൻ നിന്നീടാതെ
യേറിടും കോപാൽ പരമേശ്വരൻ നടകൊണ്ടു
കൂടെയപ്സര-ഗന്ധർവാദികൾ    മനസ്സിലാ-
ദേവി തൻ ദേഷ്യം നിനച്ചാധിയാൽ നടന്നല്ലോ?
മേരു മന്ദാരം പൂകി ശാന്തനായ് ചിന്തിച്ചൊരാ-
ദേവനു മനസ്താപമുദിച്ചാ,നുടനെ പോയ്
ദേവിയെക്കൂട്ടി ശ്ശീഘ്രമെത്താനായരുൾ ചെയ്തു
വാഹകനാകും നന്ദിയുടനെപുറപ്പെട്ടു
സ്നാനവും കഴിഞ്ഞൊട്ടു തയ്യാറായെത്തും [...]

അർജ്ജുന ചിന്തകൾ

യുദ്ധകാഹളമുയർന്നീടുവാൻ അതിദൂര-
മില്ല ഞാനശാന്തനാണെന്തു ഞാൻ ചെയ്തീടേണ്ടു?
എൻ ശിരസ്സിലായ് വച്ച ഭാരം ഞാനറിയുന്നി-
തെൻ കുലമെൻ വാളിന്റെ ശക്തിയിൽ താനോ ഭദ്രം?
കൃഷ്ണനെക്കാണാ,മെന്റെ തലയിൽ ചുമത്തിയ-
തൊക്കയുമവനുടെ പണിതന്നെയല്ലയോ,
എന്നുമാത്രമേ നിനച്ചുള്ളു , പള്ളിമെത്തയി-
ലന്നുറക്കവും നടിച്ചെന്നെയോർത്തിരുന്നതു-
മൊന്നുമേയറിഞ്ഞില്ല , ശിരസ്സിന്നരികിലായ്
നിന്നിടുമക്ഷമനാം കൌരവൻ , ദുര്യോധനൻ
വന്നതെന്തിനായിടാം, ചിന്തിയ്ക്കെ ക്കണ്ണും തുറ-
ന്നെന്നെ നോക്കിയ ശൌരി,മന്ദമായ് ചിരിച്ചല്ലോ?
വന്നതു ദുര്യോധനൻ മുന്നവേയോതീ ഞാനു -
മന്നു നീ ചിരിച്ചതിൽ പൊരുളുമറിഞ്ഞില്ല
വന്നിടും വിപത്തിൽ ഞാൻ നിന്നെ മാത്രമേവേണ്ടു-
വെന്നുര ചെയ്തീടവേ, യെണ്ണുവാനൊടുങ്ങാത്ത
നിൻ പട ദുര്യോധനൻ തന്നിലായർപ്പിയ്ക്കവേ,
നിന്നിൽ ഞാൻ കണ്ടൂ ജയം, സുരക്ഷ, സവ്വസ്വവു-
മെങ്കിലും കഴിഞ്ഞില്ല നേർക്കുനേർ [...]